മലപ്പുറത്ത് ബീഹാര്‍ സ്വദേശി മരിച്ചത് കൊലപാതകം ; അവിഹിത ബന്ധം പിടിക്കപ്പെട്ടതോടെ ഭാര്യ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു

മലപ്പുറത്ത് ബീഹാര്‍ സ്വദേശി മരിച്ചത് കൊലപാതകം ; അവിഹിത ബന്ധം പിടിക്കപ്പെട്ടതോടെ ഭാര്യ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു
മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ ബീഹാര്‍ സ്വദേശിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ബീഹാര്‍ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകന്‍ സന്‍ജിത് പസ്വാന്‍ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനം ദേവിയെ (30) ആണ് കൊലക്കുറ്റം ചുമത്തി വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. പൂനം ദേവിയും വൈശാലി ബക്കരി സുഭിയാന്‍ സ്വദേശിനിയാണ്.കഴിഞ്ഞ ജനുവരി 31നായിരുന്നു സംഭവം. കോട്ടക്കല്‍ റോഡ് യാറം പടിയിലെ പി കെ ക്വോര്‍ട്ടേഴ്‌സില്‍ രാത്രിയാണ് കൊലപാതകം നടന്നത്. വയറു വേദനയെ തുടര്‍ന്നാണ് ഭര്‍ത്താവ് മരിച്ചതെന്നാണ് പ്രതി പറഞ്ഞിരുന്നത്. പൊലീസിന്റെ അന്വേഷണത്തിലാണ് ഭാര്യ തന്നെയാണ് ഇയാളുടെ കഴുത്തില്‍ സാരി മുറുക്കി കൊല ചെയ്തതെന്ന് തെളിഞ്ഞത്. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടര്‍ന്ന് ഇയാളുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റുമോട്ടത്തില്‍ സന്‍ജിത്തിന്റെ നെറ്റിയിലും മുഖത്തുമായി പരുക്കുകളും കുരുക്കുമുറുകിയതിനാല്‍ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചതായി വ്യക്തമായിരുന്നു. തുടര്‍ന്ന് പൊലീസ് പൂനം ദേവിയെ ചോദ്യം ചെയ്തു. ഇവര്‍ ഭാര്യവും കുട്ടികളുമുള്ള മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. ഈ വിവരം മനസിലാക്കിയതിനെത്തുടര്‍ന്നാണ് തങ്ങളുടെ അഞ്ചു വയസുകാരനായ മകന്‍ സച്ചിന്‍ കുമാറുമായി സന്‍ജിത് രണ്ടു മാസം മുമ്പ് വേങ്ങരയിലേക്ക് എത്തിയത്. എന്നാല്‍ പൂനം ദേവി രഹസ്യ ഫോണ്‍ ഉപയോഗിച്ച് ഈ യുവാവുമായുള്ള ബന്ധം തുടര്‍ന്നിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് പൂനത്തിനെ ചോദ്യം ചെയ്തതോടെ ഇയാളെ കൊലപ്പെടുത്താനായി പദ്ധതിയിട്ടു.

ജനുവരി 31ന് രാത്രിയില്‍ ഉറങ്ങിക്കിടന്നിരുന്ന സന്‍ജിതിന്റെ കൈകൂട്ടിക്കെട്ടുകയും ഉടുത്ത സാരി കുരുക്കാക്കി മാറ്റുകയും ചെയ്തു. തുടര്‍ന്ന് സന്‍ജിത്തിനെ വലിച്ച് താഴെ ഇടുകയുമായിരുന്നു. പിന്നീട് പ്രതി സാരി കഴുത്തില്‍ മുറുക്കി ഭര്‍ത്താവിന്റെ മരണം ഉറപ്പാക്കി. കഴുത്തിലേയും കയ്യിലേയും കുരുക്കുകള്‍ അഴിച്ചു മാറ്റുകയും മറ്റുളളവരോട് സന്‍ജിത്തിന് അസുഖമാണെന്നും അറിയിച്ചു. അയല്‍ക്കാര്‍ ചേര്‍ന്നാണ് ബോഡി ആശുപത്രിയില്‍ എത്തിച്ചത്.

Other News in this category



4malayalees Recommends