മോഷ്ടിച്ച ഭക്ഷണത്തിന്റെ പേരില്‍ തര്‍ക്കം; ഇടപെടാനെത്തിയ യുവാവിനെ ഒറ്റയിടിക്ക് കൊന്നു; കുറ്റം നിരാകരിച്ച് പ്രതി

മോഷ്ടിച്ച ഭക്ഷണത്തിന്റെ പേരില്‍ തര്‍ക്കം; ഇടപെടാനെത്തിയ യുവാവിനെ ഒറ്റയിടിക്ക് കൊന്നു; കുറ്റം നിരാകരിച്ച് പ്രതി

ഗോള്‍ഡ് കോസ്റ്റില്‍ മോഷ്ടിക്കപ്പെട്ട ചിപ്‌സിന്റെ പേരിലുള്ള തര്‍ക്കത്തിനൊടുവിലുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി മര്‍ദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സിഡ്‌നി കണ്‍സ്ട്രക്ഷന്‍ ജോലിക്കാരന്‍ കോടതിയില്‍ ഹാജരായി.


ബ്രിസ്‌ബെയിന്‍ സുപ്രീം കോടതിയില്‍ വിചാരണ നേരിടുന്ന റിക്കി ലെഫോയ്്‌ക്കെതിരെ നരഹത്യാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. 2019 സെപ്റ്റംബര്‍ 30-നാണ് സര്‍ഫേഴ്‌സ് പാരഡൈസില്‍ വെച്ച് മാരകമായി മാറിയ ഇടി അരങ്ങേറിയത്.

ഒരു കെബാബ് ഷോപ്പിന് പുറത്തുവെച്ച് നടന്ന സംഘര്‍ഷത്തില്‍ 29-കാരനായ ഇവാന്‍ സുസിനെയാണ് ലിഫോയ് ഇടിച്ചുവീഴ്ത്തിയത്. സുസിന്റെ പരിചയത്തില്‍ ഒരാള്‍ ഭക്ഷണം മോഷ്ടിച്ചതിന്റെ പേരിലായിരുന്നു തര്‍ക്കം. സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ എത്തിയതായിരുന്നു സുസിന്‍.

ഇതിനിടെയാണ് മാരകമായി മാറിയ ഇടി ലിഫോയ് സുസിന് നേരെ പായിച്ചത്. ഒറ്റ ഇടിക്ക് നിലത്തുവീണ സുസിന്‍ മൂന്ന് ദിവസത്തിന് ശേഷം മരിക്കുകയും ചെയ്തു.
Other News in this category



4malayalees Recommends