അമ്മയെ വെട്ടിക്കൊന്ന് മൃതദേഹം അലമാരയില്‍ സൂക്ഷിച്ച സംഭവം; മകളുടെ ആണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുക്കും

അമ്മയെ വെട്ടിക്കൊന്ന് മൃതദേഹം അലമാരയില്‍ സൂക്ഷിച്ച സംഭവം; മകളുടെ ആണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുക്കും
മുംബൈയില്‍ മകള്‍ അമ്മയെ കൊന്നു മൃതദേഹം അലമാരയില്‍ സൂക്ഷിച്ച സംഭവത്തില്‍ കൊലപാതകത്തിന് പുറത്തുനിന്ന് സഹായം കിട്ടിയോ എന്ന് പോലീസ് അന്വേഷിക്കുന്നു. പ്രതി റിമ്പിള്‍ ജെയിനിന്റെ ഉത്തര്‍പ്രദേശില്‍ ഉള്ള ആണ്‍ സുഹൃത്തിനെ പോലീസ് ഉടന്‍ കസ്റ്റഡിയിലെടുക്കും. പോലീസ് സംഘം കാണ്‍പൂരിലേക്ക് തിരിച്ചു. ജെയിന്‍ പ്രതിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പോലീസ്. കൊലപാതകം നടന്നു എന്ന് സംശയിക്കുന്ന ദിവസങ്ങളില്‍ ഇയാള്‍ മുംബൈയില്‍ ഉണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

അമ്മയെ വെട്ടിക്കൊന്ന് അലമാരയില്‍ സൂക്ഷിച്ച സംഭവത്തില്‍ 24 കാരിയായ റിംപിള്‍ ജെയിനിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ദുരൂഹതകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്തെന്ന് ഇതുവരെ കണ്ടെത്താനായില്ല. ദാദറിനടുത്ത് ലാല്‍ ബാഗിലാണ് കാലും കൈയും വെട്ടിമാറ്റിയ ശേഷം അമ്മയുടെ മൃതദേഹം മകള്‍ റിംപിള്‍ ജെയ്ന്‍ അലമാരയില്‍ സൂക്ഷിച്ചത്. ഇരുവരും മാത്രമായിരുന്നു ഒറ്റമുറി ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ 2 മാസമായി ബന്ധുക്കള്‍ അന്വേഷിക്കുമ്പോഴൊക്കെ അമ്മ കാണ്‍പൂരില്‍ പോയെന്നാണ് റിംപിള്‍ പറഞ്ഞ് കൊണ്ടിരുന്നത്.

മൃതദേഹത്തില്‍ നിന്നുള്ള ദുര്‍ഗന്ധം മറയ്ക്കാനായി 200 ബോട്ടില്‍ പെര്‍ഫ്യൂം വാങ്ങി ഒഴിച്ചതായി പ്രതി റിംപിള്‍ ജെയിന്‍ പൊലീസിന് മൊഴി നല്‍കി. വരുമാനമൊന്നുമില്ലാത്തതാല്‍ അമ്മ വീണയുടെ സഹോദരന്‍ മാസം നല്‍കുന്ന പണം ഉപയോഗിച്ചാണ് ഇരുവരും കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം പണം നല്‍കാനായി എത്തിയ അമ്മാവന്റെ മകനാണ് ദുരൂഹത തോന്നി ബന്ധുക്കളെ വിളിച്ച് വരുത്തിയതും പൊലീസില്‍ വിവരം അറിയിച്ചതും. പണം നല്‍കാനെത്തിയ ബന്ധുവിനെ അകത്ത് കയറാന്‍ അനുവദിക്കാതിരുന്നതാണ് സംശയം തോന്നാനിടയാക്കിയത്. പിന്നീട് പൊലീസ് നടത്തിയ പരിശോധനയില്‍ അലമാരയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി.



Other News in this category



4malayalees Recommends