രാജ്യ വ്യാപകമായി സത്യാഗ്രഹ സമരം ; രാഹുലിനായി പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

രാജ്യ വ്യാപകമായി സത്യാഗ്രഹ സമരം ; രാഹുലിനായി പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്
രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയതിന് എതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. ഇന്ന് രാജ്യവ്യാപകമായി കോണ്‍ഗ്രസ് സത്യാഗ്രഹ സമരം നടത്തും. 10 മണി മുതലാണ് സത്യാഗ്രഹം.

ഡല്‍ഹി രാജ്ഘട്ടിലെ സത്യാഗ്രഹത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. സംസ്ഥാന തലസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രധാന നേതാക്കളെല്ലാം ഭാഗമാകും.

പ്രതിപക്ഷ പാര്‍ട്ടികളും സത്യാഗ്രഹത്തില്‍ പങ്കെടുക്കുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്. തിങ്കളാഴ്ച മുതല്‍ മറ്റ് പ്രതിഷേധങ്ങള്‍ക്കും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയോടെ രാഹുല്‍ ഗാന്ധിക്കെതിരായ വിധിക്കെതിരെ കോണ്‍ഗ്രസ് അപ്പീല്‍ നല്‍കും.

അഭിഷേക് മനു സിംഗ്‌വി അടങ്ങുന്ന സമിതി ഇന്ന് യോഗം ചേര്‍ന്നേക്കും. അതേസമയം, കേരളത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് സത്യാഗ്രഹം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിലെ ഗാന്ധി പാര്‍ക്കിലാണ് സമരം.

രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയുള്ള സത്യാഗ്രഹത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുക്കും.



Other News in this category



4malayalees Recommends