സ്ത്രീപീഡന കേസില്‍ ഡോണള്‍ഡ് ട്രംപിന് തിരിച്ചടി; 50 ലക്ഷം ഡോളര്‍ നഷ്ട പരിഹാരം നല്‍കണം

സ്ത്രീപീഡന കേസില്‍ ഡോണള്‍ഡ് ട്രംപിന് തിരിച്ചടി;  50 ലക്ഷം  ഡോളര്‍ നഷ്ട പരിഹാരം നല്‍കണം
സ്ത്രീപീഡന കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. 1996 ല്‍ എഴുത്തുകാരി ജീന്‍ കാരളിനെ പീഡിപ്പിച്ച കേസില്‍ ട്രംപിനെ മാന്‍ഹാട്ടനിലെ ഫെഡറല്‍ കോടതിയാണ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ട്രംപിന് 50 ലക്ഷം ഡോളര്‍ നഷ്ട പരിഹാരവും കോടതി വിധിച്ചു.

1996 ല്‍ ഫിഫ്ത്ത് അവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസ്സിംഗ് റൂമില്‍ വച്ച് ഡൊണാള്‍ഡ് ട്രംപ് തന്നെ ബലാത്സംഗം ചെയ്തതുവെന്നാണ് ജീന്‍ കാരളിന്റെ പരാതി.ബലാത്സംഗം, ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ട്രംപിനുമേല്‍ ആരോപിച്ചിരുന്നത്. എന്നാല്‍, ജീന്‍ കരാളിനെ തനിക്കൊരു പരിചയവുമില്ലെന്നും കേസ് കെട്ടിച്ചമച്ചതാണ് എന്നുമായിരുന്നു ട്രംപിന്റെ ആരോപണം.

'കോടതിവിധി തനിക്ക് അപമാനമാണ് , ഈ സ്ത്രീ ആരാണെന്ന് എനിക്ക് തീര്‍ത്തും അറിയില്ല,' ഇ. ജീന്‍ കരോളിനെ പരാമര്‍ശിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസ് ക്രിമിനല്‍ എന്നതിലുപരി സിവില്‍ കേസ് ആയതിനാല്‍ ഡോണള്‍ഡ് ട്രംപിന് ജയില്‍ ശിക്ഷയ്ക്ക് സാധ്യതയില്ല.

അതേ സമയം സത്യം ജയിച്ചെന്ന് ജീന്‍ കരാള്‍ പ്രതികരിച്ചു. എല്ലെ മാസികയുടെ മുന്‍ ഉപദേശക കോളമിസ്റ്റായ കരോള്‍ ഒരു പ്രതിദിന ടോക്ക് ഷോയും അവതരിപ്പിച്ചിട്ടുണ്ട്. 2024 ല പ്രസിഡന്റ് ഇലക്ഷന് മുമ്പായി ഉയര്‍ന്നു വന്ന കേസ് ട്രംപിന് തിരിച്ചടിയാവാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ഡോണള്‍ഡ് ട്രംപിനെതിരെ മുമ്പും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

Other News in this category



4malayalees Recommends