ആലുവയില്‍ അനുജന്‍ ജ്യേഷ്ഠനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവം ; രണ്ടുപേര്‍ക്കും മാനസിക പ്രശ്‌നമുണ്ടെന്ന് അയല്‍വാസികള്‍

ആലുവയില്‍ അനുജന്‍ ജ്യേഷ്ഠനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവം ; രണ്ടുപേര്‍ക്കും മാനസിക പ്രശ്‌നമുണ്ടെന്ന് അയല്‍വാസികള്‍
എറണാകുളം ആലുവയില്‍ അനുജന്‍ ജ്യേഷ്ഠനെ വെടിവച്ച് കൊന്നു. എടയപ്പുറം തൈപ്പറമ്പില്‍ വീട്ടില്‍ പോള്‍സണാണ് മരിച്ചത്. അനുജന്‍ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരങ്ങള്‍ രണ്ട് പേര്‍ക്കും മാനസികപ്രശ്‌നമുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു.

വീട്ടില്‍ അച്ഛനും രണ്ട് മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ അയല്‍വാസികളുമായി ഒരു കാര്യത്തിനും സഹകരിച്ചിരുന്നില്ല. അച്ഛന്‍ ജോസഫിന്റേതാണ് എയര്‍ഗണ്‍ എന്നും അയല്‍വാസികള്‍ പറഞ്ഞു.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് എയര്‍ ഗണ്ണുപയോഗിച്ച് തോമസ് വെടിയുതിര്‍ക്കുകയായിരുന്നു. പാര്‍ക്കിങ്ങിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തോമസിന്റെ ബൈക്ക് ഇന്നലെ രാവിലെ പോള്‍സണ്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതിനെതിരെ തോമസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേചൊല്ലി ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ എയര്‍ഗണ്‍ ഉപയോഗിച്ച് തോമസ് പോള്‍സനെ വെടിവെക്കുകയായിരുന്നു. തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഹൈക്കോടതി സെക്ഷന്‍ ഓഫീസറാണ് പ്രതി തോമസ്. ക്യാന്‍സര്‍ രോഗിയായിരുന്നു മരിച്ച പോള്‍സണ്‍.



Other News in this category



4malayalees Recommends