ഡല്‍ഹിയില്‍ വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ത്ഥികളുടെ മരണം; പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്, കോച്ചിംഗ് സെന്ററുകള്‍ക്കെതിരെ നടപടി

ഡല്‍ഹിയില്‍ വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ത്ഥികളുടെ മരണം; പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്, കോച്ചിംഗ് സെന്ററുകള്‍ക്കെതിരെ നടപടി
ഡല്‍ഹിയില്‍ വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ പരിശോധന ശക്തമാക്കാന്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍. 13 സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററുകള്‍ പൂട്ടിച്ചു. കോച്ചിംഗ് സെന്ററിലെ അപകടവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തില്‍ സ്ഥാപന ഉടമയെയും കോ ഓര്‍ഡിനേറ്ററെയും അറസ്റ്റ് ചെയ്തിരുന്നു.

ബെസ്‌മെന്റിന് ഫയര്‍ഫോഴ്‌സ് എന്‍ഒസി നല്‍കിയത് സ്റ്റോര്‍ റൂം പ്രവര്‍ത്തിക്കാന്‍ മാത്രമാണെന്നാണ് കണ്ടെത്തല്‍. ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ദില്ലി ഫയര്‍ഫോഴ്‌സ് പരിശോധന റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. ഇന്നും വിവിധ കോച്ചിംഗ് സെന്ററുകളില്‍ പരിശോധന തുടരുമെന്ന് എംസിഡി അറിയിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ റാവൂസ് സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററിലെ ബേസ്‌മെന്റിലാണ് വെള്ളം കയറി മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചത്. തെലങ്കാന സ്വദേശി തനിയ സോണി, ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ യാദവ് എന്നിവരാണ് സംഭവത്തില്‍ മരിച്ച മറ്റ് രണ്ടുപേര്‍. പുലര്‍ച്ചെ ഒരു മണിയോടെയാണ് നവീന്റെ മൃതദേഹം കണ്ടെത്തിയത്. ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് മരിച്ച എറണാകുളം സ്വദേശി നവീന്‍ ഡെല്‍വിന്‍.

Other News in this category



4malayalees Recommends