കാമുകനെ കൊലപ്പെടുത്തിയ യുവതി കോടതിയോട് ആവശ്യപ്പെട്ടത് ഞെട്ടിക്കുന്ന കാര്യം ; വിചാരണയ്ക്കായി കോടതിയില്‍ എത്തിക്കുന്നതിന് മുമ്പ് മേക്കപ്പിടണം

കാമുകനെ കൊലപ്പെടുത്തിയ യുവതി കോടതിയോട് ആവശ്യപ്പെട്ടത് ഞെട്ടിക്കുന്ന കാര്യം ; വിചാരണയ്ക്കായി കോടതിയില്‍ എത്തിക്കുന്നതിന് മുമ്പ് മേക്കപ്പിടണം
കൊലപാതകക്കേസിലെ പ്രതിയുടെ ആവശ്യം കേട്ട് ഞെട്ടിയിരിക്കുകയാണ് കോടതി. വിചാരണയ്ക്കായി കോടതിയില്‍ എത്തിക്കുന്നതിന് മുമ്പ് മേക്കപ്പിനും മുടി ഒരുക്കുന്നതിനും വേണ്ടി പ്രൊഫഷണലുകളെ അനുവദിക്കണമെന്ന് പ്രതിയായ യുവതി ആവശ്യപ്പെട്ടു. ഫ്ളോറിഡയില്‍ കാമുകനെ സ്യൂട്ട്കേസില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ സെക്കന്റ് ഡിഗ്രി മര്‍ഡര്‍ കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്ത സാറാ ബൂണ്‍ ആണ് ആവശ്യമുന്നയിച്ചത്. വിചാരണയ്ക്ക് മുമ്പുള്ള ഹിയറിംഗിലാണ് സാറ മേക്കപ്പ് ആവശ്യപ്പെട്ടത്.

നല്ല രീതിയില്‍ വസ്ത്രം ധരിച്ച് കോടതിയില്‍ എത്താന്‍ അനുവദിക്കണമെന്നും അപേക്ഷിച്ചു. എന്നാല്‍ സാറയ്ക്കുമേലുള്ള കുറ്റം ഗുരുതരമായതിനാല്‍ കോടതി ആവശ്യം നിഷേധിച്ചു. ആദ്യം കോടതി മുറിയില്‍ പ്രവേശിച്ച ശേഷം മേക്കപ്പിടുന്നതിന് സാറയ്ക്ക് ഇളവുണ്ടായിരുന്നു. എന്നാല്‍, മേക്കപ്പ് ഉപയോഗിക്കാന്‍ അനുവദിക്കുന്നതില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് ഓറഞ്ച് കൗണ്ടി ഷെരീഫ് ഓഫീസ് ഇതിലിടപെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അപേക്ഷ തള്ളിയത്.

2020 ഫെബ്രുവരി 25 നാണ് സാറയുടെ കാമുകന്‍ കൊല്ലപ്പെടുന്നത്. വിന്റര്‍ പാര്‍ക്ക് അപ്പാര്‍ട്ട്മെന്റില്‍ വച്ച് മദ്യപിക്കുകയായിരുന്നു സാറയും കാമുകനും. പിന്നീട് ഇരുവരും ഒരു ഗെയിം കളിച്ചു. അതിന്റെ ഭാഗമായിട്ടാണ് സാറ കാമുകനെ സ്യൂട്ട്കേസില്‍ അടക്കുന്നത്. ഒരുപാട് മദ്യം കഴിച്ചതിനാല്‍ ബോധമുണ്ടായിരുന്നില്ലെന്നും അതിനാല്‍ പെട്ടന്നുറങ്ങിപ്പോയി എന്നുമാണ് സാറ പറഞ്ഞത്. പിറ്റേന്ന് കാമുകന് വേണ്ടി എല്ലായിടവും തിരഞ്ഞു. പിന്നീടാണ് സ്യൂട്ട്കേസില്‍ ജീവനറ്റ നിലയില്‍ കണ്ടെത്തുന്നത്. സാറയുടെ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ കാമുകന്‍ തനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് പറയുന്നതും തന്നെ തുറന്നു വിടാന്‍ അപേക്ഷിക്കുന്നതും അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.

Other News in this category



4malayalees Recommends