സര്‍ക്കാരിന്റെ ജനപ്രീതി ഇടിയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കി ജനങ്ങളെ കൈയ്യിലെടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പ്രകടന പത്രികയിലെ ഓരോ വാഗ്ദാനവും പാലിക്കാന്‍ നടപടികള്‍ തുടങ്ങി. ഇതില്‍ പ്രധാനപ്പെട്ടതാണഅ തൊഴിലാളി അവകാശ സംരക്ഷണ ബില്‍. പാര്‍ലമെന്റില്‍ വയ്ക്കുന്ന ബില്‍ പാസ്സാക്കി എടുക്കാനുള്ള ശ്രമത്തിലാണ് ലേബര്‍ പാര്‍ട്ടി. ഉപപ്രധാനമന്ത്രി ഏയ്ഞ്ചല റെയ്‌നറാണ് തൊഴിലാളികളെ സംരക്ഷിക്കുന്ന ഈ ബില്ലിന് പിന്നില്‍.
അനാവശ്യ പിരിച്ചുവിടലുകളുണ്ടാകില്ല, ആനുകൂല്യം നഷ്ടപ്പെടാതെ സംരക്ഷിക്കും, തൊഴിലാളികള്‍ കൂടുതല്‍ സുരക്ഷിതരാകുന്നതാണ് നിയമങ്ങള്‍. തൊഴിലിടങ്ങളിലെ അവകാശങ്ങള്‍ ആണ് ബില്ലില്‍ പറയുന്നത്. എന്നാല്‍ തൊഴിലുടമ നന്നായി പാടുപെടേണ്ടിവരുമെന്ന് ഒരു വിഭാഗം വിമര്‍ശിക്കുന്നു. ഈ ബില്ലില്‍ സുതാര്യ നടപടികളാണ് ഉള്ളതെന്നും ഇതു തൊഴിലാളി തൊഴിലുടമ ബന്ധത്തെ മോശമായി ബാധിക്കില്ലെന്നുമാണ് സര്‍ക്കാരിന്റെ അവകാശ വാദം.
ജോലിയില്‍ കയറി ആദ്യ ദിവസം തന്നെ പാരന്റല്‍ ലീവ്, സിക്ക് പേയ് എന്നിവ അവകാശമായി മാറും. അനാവശ്യമായി പിരിച്ചുവിടാനും സാധിക്കില്ല.
ജോലി പഠിക്കാനുള്ള പ്രൊബേഷണറി പിരീഡ് തൊഴിലുടമയ്ക്ക് തീരുമാനിക്കാം. ഇതിനുള്ള കാലാവധി പരമാവധി ആറു മാസമായിരിക്കും.
പൊബേഷന്‍ കാലാവധിയില്‍ തൊഴിലാളി തങ്ങളുടെ ജോലിക്ക് യോഗ്യനല്ലെന്ന് കണ്ടെത്തിയാല്‍ പിരിച്ചുവിടാന്‍ കമ്പനികള്‍ക്കു സമയം തേടാം. പ്രൊബേഷണറി കാലാവധി ദൈര്‍ഘ്യമേറിയതാണെങ്കില്‍ തൊഴിലാളികള്‍ക്കു ഇതു ചോദ്യം ചെയ്യാം.
സീറോ അവര്‍ കരാര്‍ നിര്‍ത്തലാക്കും. ഓരോ തൊഴിലാളിക്കും കരാറില്‍ എത്രമണിക്കൂര്‍ ജോലിയെന്ന് വ്യക്തമാക്കാം. അറിയിപ്പില്ലാതെ ഷിഫ്റ്റുമാറ്റിയാല്‍ നഷ്ടപരിഹാരം നല്‍കുക എന്നതും ശ്രദ്ധേയമാണ്.
കാരണമില്ലാതെ പിരിച്ചുവിടാനാകില്ല. തൊഴിലുടമ ദീര്‍ഘകാലം പണിയെടുത്തവരെ ഒഴിവാക്കി ചെറിയ സാലറിയില്‍ പുതിയ ജീവനക്കാരെ എടുക്കുന്ന രീതികളില്‍ ഇനി മാറ്റം വരും.
ജോലി കഴിഞ്ഞ് വീടെത്തിയാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാം. തൊഴിലാളികള്‍ക്ക് വിശ്രമം ഉറപ്പാക്കും.
തൊഴില്‍ മേഖലയിലെ സമ്മര്‍ദ്ദം കുറക്കാനാണിത്. ഒപ്പം മിനിമം വേതനം ഉറപ്പാക്കും. വേതന വര്‍ദ്ധനവ് അവകാശമായി മാറുകയും ചെയ്യും. പ്രായപരിധി വേതനം നിര്‍ണ്ണയിക്കുന്നതിന് ഒരു കാരണമാക്കാത്ത രീതിയിലാണ് ബില്ലില്‍ ചൂണ്ടിക്കാണിക്കുന്നത്. വിവേചനമില്ലാതെ സുരക്ഷിതമായ ജോലി സ്ഥലം ഒരുക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍.