ഡ്രൈവര്‍മാര്‍ക്ക് ഇരട്ട ആഘാതം നല്‍കി ഇന്ധനവില; പെട്രോള്‍ വില കുറയുന്നതിന് സഡന്‍ബ്രേക്ക്; ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഇന്ധന ഡ്യൂട്ടി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ചാന്‍സലറും; ഗവണ്‍മെന്റിന്റെ ധനക്കമ്മി വാഹനഉടമകള്‍ക്ക് തിരിച്ചടിയാകും

ഡ്രൈവര്‍മാര്‍ക്ക് ഇരട്ട ആഘാതം നല്‍കി ഇന്ധനവില; പെട്രോള്‍ വില കുറയുന്നതിന് സഡന്‍ബ്രേക്ക്; ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഇന്ധന ഡ്യൂട്ടി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ചാന്‍സലറും; ഗവണ്‍മെന്റിന്റെ ധനക്കമ്മി വാഹനഉടമകള്‍ക്ക് തിരിച്ചടിയാകും
പെട്രോള്‍ വില കുറഞ്ഞ് വരുന്ന പ്രതിഭാസത്തിന് അന്ത്യമാകുന്നു.ഇന്ധന വില കുറയുന്നത് സഡന്‍ബ്രേക്കിട്ട് നിന്നതിന് പുറമെ ഇന്ധനഡ്യൂട്ടി വര്‍ദ്ധനയ്ക്ക് കോപ്പുകൂട്ടുകയാണ് ചാന്‍സലര്‍. ഈ ഇരട്ട ആഘാതം പമ്പുകളിലെത്തുന്ന വാഹനഉടമകളുടെ പോക്കറ്റില്‍ സാരമായി ബാധിക്കും.

ശരാശരി കാറില്‍ ഇന്ധനം നിറയ്ക്കുന്ന ചെലവില്‍ 6.38 പൗണ്ട് വരെ കുറവ് വരുത്തിയ ശേഷമാണ് 11 ആഴ്ചകള്‍ക്ക് ശേഷം പെട്രോള്‍ വില ലിറ്ററിന് 133.7 പെന്‍സ് എന്ന നിലയില്‍ സ്ഥിരപ്പെട്ടത്. ഡീസല്‍ വിലയും 150.5 പെന്‍സില്‍ നിന്നും ലിറ്ററിന് 138.4 പെന്‍സിലേക്ക് ഈ കാലയളവില്‍ താഴ്ന്നിരുന്നു. എന്നാല്‍ ഈയാഴ്ച നിരക്കുകള്‍ സ്തംഭിച്ച നിലയിലാണെന്ന് എഎ വ്യക്തമാക്കി.

കൂടാതെ ടോറികള്‍ സമ്മാനിച്ച 5 പെന്‍സ് ഡ്യൂട്ടി വെട്ടിക്കുറവ് പിന്‍വലിക്കാനുള്ള ഒരുക്കത്തിലാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ഇതോടെ ചെലവുകള്‍ കുതിച്ചുയരുമെന്നാണ് മുന്നറിയിപ്പ്. ഇന്ധന ഡ്യൂട്ടി വര്‍ദ്ധിപ്പിക്കുമെന്ന ഭീഷണിക്ക് പുറമെ എണ്ണവിലയിലെ ചാഞ്ചാട്ടം പമ്പുകളിലെ ഇന്ധനവിലയെ ബാധിക്കുമെന്ന് എഎ മേധാവി എഡ്മണ്ട് കിംഗ് പറഞ്ഞു.

ഫ്യൂവല്‍ ഡ്യൂട്ടി ഫ്രീസിംഗ് തുടരണമെന്ന് പാര്‍ലമെന്റില്‍ ടോറി എംപി സാഖിബ് ഭട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. വിന്ററില്‍ ഒരു ഇന്ധനവില വര്‍ദ്ധന ബ്രിട്ടീഷ് കുടുംബങ്ങളും, ചെറുകിട ബിസിനസ്സുകളും താങ്ങില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. 2011 മുതല്‍ ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിച്ച് നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ലേബര്‍ ഗവണ്‍മെന്റ് ഇത് നീക്കം ചെയ്ത് പണം സ്വരൂപിക്കാനുള്ള നടപടി ആരംഭിക്കുമെന്നാണ് കരുതുന്നത്.

Other News in this category



4malayalees Recommends