സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പായി ബന്ദികളെ വിട്ടയക്കണം, ഇല്ലെങ്കില്‍ മിഡില്‍ ഈസ്റ്റില്‍ എല്ലാ നരകങ്ങളും തകര്‍ക്കപ്പെടും ; ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്

സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പായി ബന്ദികളെ വിട്ടയക്കണം, ഇല്ലെങ്കില്‍ മിഡില്‍ ഈസ്റ്റില്‍ എല്ലാ നരകങ്ങളും തകര്‍ക്കപ്പെടും ; ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പായി ബന്ദികളെ വിട്ടയക്കണമെന്ന് ഹമാസിന് മുന്നറിയിപ്പ് നല്‍കി ഡൊണള്‍ഡ് ട്രംപ്. നിങ്ങളുടെ ചര്‍ച്ചകളെ ബുദ്ധിമുട്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ജനുവരി 20-ന് സത്യപ്രതിജ്ഞ ചെയ്ത് ഓഫീസില്‍ എത്തുന്ന സമയത്ത് തന്നെ അവര്‍ തിരിച്ചെത്തെണം. ഇല്ലെങ്കില്‍ മിഡില്‍ ഈസ്റ്റില്‍ എല്ലാ നരകങ്ങളും തകര്‍ക്കപ്പെടുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയില്‍ ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രസ്താവന. അമേരിക്കന്‍ ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസുമായുള്ള ചര്‍ച്ചകളുടെ സ്ഥിതിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബന്ദികളെ ഇതിന് മുന്‍പേ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടതാണ്. ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണം ഒരിക്കലും സംഭവിക്കരുതായിരുന്നു. അന്ന് നിരവധി പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ ഒരുപാട് ആളുകളാണ് എന്നോട് സഹായം അഭ്യര്‍ത്ഥിക്കുന്നത്. മകളുടെ മൃതദേഹം തിരികെ ലഭിക്കുമോ എന്ന് ചോദിച്ചു കൊണ്ട് ബന്ദികളുടെ മാതാപിതാക്കള്‍ എന്നെ സമീപിക്കാറുണ്ടെന്ന് ട്രംപ് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഉന്നത ദേശീയ സുരക്ഷാ സഹായികളും മാസങ്ങളായി ബന്ദികളെ വിട്ടയക്കുന്നതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഹമാസ് സന്ധി ധാരണകള്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ട്. ട്രംപ് രണ്ടാമത്തെ വട്ടമാണ് 'കര്‍ശന' മുന്നറിയിപ്പ് നല്‍കുന്നത്. നേരത്തെ ഇത് സംബന്ധിച്ച് ട്രംപ് ട്രൂത്ത് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. പോസ്റ്റില്‍ ബൈഡന്റെ ഭരണകൂടത്തിന്റെ കഴിവില്ലായ്മയെ ട്രംപ് പരിഹസിച്ചിരുന്നു.

Other News in this category



4malayalees Recommends