പല തവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല ; കാമുകിയേയും മകളേയും അതി ക്രൂരമായി കൊലപ്പെടുത്തി 25 കാരന്‍

പല തവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല ; കാമുകിയേയും മകളേയും അതി ക്രൂരമായി കൊലപ്പെടുത്തി 25 കാരന്‍
ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് കാമുകിയെയും, കാമുകിയുടെ ആറ് വയസ്സ്‌കാരിയായ മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി 25 വയസ്സുള്ള കാമുകന്‍. ഉത്തര്‍പ്രദേശിലെ മല്ലിഹാബാദിലാണ് ഞെട്ടിക്കുന്ന സംഭവം.1600 തവണ ഫോണ്‍ വിളിച്ചിട്ടും കാമുകി എടുത്തില്ലെന്നും, തന്നെ അവഗണിച്ചതാണ് കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ജനുവരി പതിനഞ്ചിനാണ് 24 വയസ്സുള്ള ഗീത, ഗീതയുടെ മകള്‍ ദീപിക എന്നിവര്‍ ക്രൂരമായി കൊല്ലപ്പെട്ടത്. കേസില്‍ ഗീതയുടെ ബന്ധു കൂടിയായ വികാസ് ജയ്‌സ്വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ചവരുടെ ശരീരത്തില്‍ അനവധി മുറിവുകളും പൊലീസ് കണ്ടെത്തി. ദീപികയെ ഫോണ്‍ ചെയ്തിട്ടും മറുപടിയൊന്നും ലഭിക്കാത്തതിനാല്‍ സംശയം തോന്നിയ ബന്ധുക്കള്‍ വീട്ടിലെത്തുകയായിരുന്നു. വീട് പുറത്തുനിന്ന് പൂട്ടിയ അവസ്ഥയിലായിരുന്നു. ഏണിയുപയോഗിച്ച് വീട്ടിനകത്ത് കടന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് അരികില്‍ നിന്ന് ലഭിച്ച രണ്ട് മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. 11 മാസത്തിനിടെ വികാസ്, ഗീതയെ 1600 തവണ വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. വികാസ് മിക്ക ദിവസവും വീട്ടില്‍ വന്നിരുന്നുവെന്ന് ഗീതയുടെ മകനും പൊലീസിന് മൊഴി നല്‍കി. കൊവിഡ് കാലത്താണ് ഇരുവരും തമ്മില്‍ ബന്ധം ആരംഭിച്ചതെന്നും, അത് പിന്നീട് ശാരീരികബന്ധത്തിലേക്ക് എത്തുകയായിരുന്നു എന്നും പ്രതി പൊലീസിന് മൊഴി നല്‍കി. ഗീതയുടെ ഇഷ്ടപ്രകാരമാണ് കുവൈറ്റിലെ ജോലി കളഞ്ഞ് താന്‍ നാട്ടിലെത്തിയത് എന്നും വികാസ് പറയുന്നു. പിന്നീട് ഗീത അവ?ഗണിക്കാന്‍ തുടങ്ങിയെന്നും, ഇക്കാര്യം സംസാരിക്കാനാണ് ജനുവരി 15ന് ഗീതയെ കാണാനെത്തിയത് എന്നും പ്രതി നിര്‍ണായക മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇരുവരും തമ്മിലുള്ള സംസാരം കൈയ്യാങ്കളിയിലെത്തുകയായിരുന്നു. ഇതോടെ ഉറങ്ങികിടന്ന മകള്‍ ഉണര്‍ന്നു. തുടര്‍ന്നാണ് ഇരുവരെയും കഴുത്തറുത്ത് വികാസ് കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം സംഭവ സ്ഥലത്ത് പൊലീസെത്തിയപ്പോഴും വികാസ് ബന്ധുക്കളുടെ കൂട്ടത്തില്‍ സുരക്ഷിതനായി അവിടെ തന്നെ ഉണ്ടായിരുന്നു. ബന്ധുക്കളെ ആശ്വസിപ്പിക്കാനും, മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാനും വികാസ് ശ്രദ്ധിച്ചു. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കാനും പ്രതി ശ്രമിച്ചു. ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോഴാണ് വികാസിലേക്ക് അന്വേഷണം എത്തിയത്. ഗീതയുടെ ഭര്‍ത്താവിന് മുംബൈയിലാണ് ജോലി. കൊലപാതകസമയം വീട്ടില്‍ ?ഗീതയും മകള്‍ ദീപികയും മാത്രമാണ് ഉണ്ടായിരുന്നത്. മൂത്തമകന്‍ ദീപാന്‍ഷു വീട്ടിലില്ലാതിരുന്ന തക്കം കൂടി നോക്കിയാണ് പ്രതി വീട്ടിലെത്തിയത്.

Other News in this category



4malayalees Recommends