വരിക്കാംകുന്ന് പള്ളിയിലെ സംഘര്‍ഷം; വൈദികന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു, 11 പേര്‍ക്കെതിരെ കേസ്

വരിക്കാംകുന്ന് പള്ളിയിലെ സംഘര്‍ഷം; വൈദികന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു, 11 പേര്‍ക്കെതിരെ കേസ്
തലയോലപ്പറമ്പ് വരിക്കാംകുന്ന് പള്ളിയിലെ സംഘര്‍ഷത്തില്‍ 11പേര്‍ക്കെതിരെ കേസ്. സംഘര്‍ഷം നടത്തിയവര്‍ വൈദികന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചെന്ന് എഫ്‌ഐആര്‍. ഫാദര്‍ ജോണ്‍ തോട്ടുപുറം നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് എറണാകുളം-അങ്കമാലി അതിരൂപതിയില്‍പെട്ട വരിക്കാംകുന്ന് പളളിയില്‍ ഇടവക വിശ്വാസികള്‍ പരസ്പരം ഏറ്റുമുട്ടിയത്. കുര്‍ബാനയ്ക്കിടെ വിമത വിഭാഗം പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് ഫാദര്‍ ജോണ്‍ തോട്ടുപുറത്തിന് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് വിശ്വാസികള്‍ പരസ്പരം ഏറ്റുമുട്ടി. മുന്‍ വികാരി ജെറിന്‍ പാലത്തിങ്കലിന്റെ നേതൃത്വത്തിലാണ് സംഘര്‍ഷമെന്ന് ഔദ്യോ?ഗിക വിഭാ?ഗം ആരോപണം ഉയര്‍ത്തിയിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് എത്തി പളളി പൂട്ടിച്ചിരുന്നു.

സഭയുടെ അംഗീകൃത കുര്‍ബാന അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പുതിയ പ്രീസ്റ്റ് ചാര്‍ജ് ആയി ജോണ്‍ തോട്ടുപുറത്തെ നിയമിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച ജോണ്‍ തോട്ടുപുറം കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയത്. ഏകീകൃത കുര്‍ബാനയെ ചൊല്ലി ഏറെ നാളായി സഭയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പളളിക്കുളളില്‍ വെച്ച് കയ്യേറ്റം ഉണ്ടായെന്ന് കാണിച്ച് ആണ് ഫാദര്‍ ജോണ്‍ തോട്ടുപുറം പൊലീസില്‍ പരാതി നല്‍കിയിരുന്നത്.

Other News in this category



4malayalees Recommends