റഷ്യ ഉക്രൈന്‍ വെടിനിര്‍ത്തല്‍ കരാര്‍; പുടിന്‍ കരാര്‍ നിരസിച്ചാല്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ട്രംപിന്റെ ഭീഷണി

റഷ്യ ഉക്രൈന്‍ വെടിനിര്‍ത്തല്‍ കരാര്‍; പുടിന്‍ കരാര്‍ നിരസിച്ചാല്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ട്രംപിന്റെ ഭീഷണി
സൗദി അറേബ്യയില്‍ ഉക്രേനിയന്‍-യുഎസ് പ്രതിനിധികള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിനെ പിന്തുണയ്ക്കുന്നതില്‍ മോസ്‌കോ പരാജയപ്പെട്ടാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് അദ്ദേഹത്തോട് ആവശ്യപ്പെട്ടതോടെ, റഷ്യയെ സാമ്പത്തികമായി ലക്ഷ്യം വയ്ക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കി.

വ്യാഴാഴ്ച തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും അത് നടപ്പിലാക്കാന്‍ യൂറോപ്പ് തയ്യാറാകണമെന്നും ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നു പാരീസില്‍ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ ഭീഷണി വന്നത്. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തോടുള്ള മോസ്‌കോയുടെ പ്രതികരണത്തിനായി വാഷിംഗ്ടണും കീവും യൂറോപ്പും കാത്തിരിക്കുകയാണ്. ആഴ്ച അവസാനത്തോടെ യുഎസ് പ്രതിനിധികള്‍ വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. അടിയന്തര വെടിനിര്‍ത്തലിനെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് ക്രെംലിന്‍ പരസ്യമായി പറഞ്ഞിട്ടില്ല.

പുടിന്‍ വിസമ്മതിച്ചാല്‍, ''നമുക്ക് ശക്തമായ നടപടികള്‍ പ്രതീക്ഷിക്കാമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എനിക്ക് ഇതുവരെ വിശദാംശങ്ങള്‍ അറിയില്ല, പക്ഷേ നമ്മള്‍ ഉപരോധങ്ങളെക്കുറിച്ചും ഉക്രെയ്നെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുമാണ് സംസാരിക്കുന്നത്.'' സെലെന്‍സ്‌കി ചൊവ്വാഴ്ച പറഞ്ഞു. വെടിനിര്‍ത്തല്‍ സംബന്ധിച്ച് തനിക്ക് ''പോസിറ്റീവ് സന്ദേശങ്ങള്‍'' ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ''പോസിറ്റീവ് സന്ദേശത്തിന് അര്‍ത്ഥമില്ലെന്നും'' ട്രംപ് ബുധനാഴ്ച പറഞ്ഞു. ട്രംപിന്റെ മിഡില്‍ ഈസ്റ്റ് ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് ഈ ആഴ്ച അവസാനം മോസ്‌കോയില്‍ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് പിന്നീട് പറഞ്ഞു. ''ഇനി റഷ്യയുടെ തീരുമാനമാണ് ,'' വൈറ്റ് ഹൗസില്‍ നിന്ന് ട്രംപ് പറഞ്ഞു. ''നമ്മുടെ ആളുകള്‍ ഇപ്പോള്‍ റഷ്യയിലേക്ക് പോകുകയാണ്. റഷ്യയില്‍ നിന്ന് നമുക്ക് ഒരു വെടിനിര്‍ത്തല്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'




Other News in this category



4malayalees Recommends