പെരുമ്പിലാവ് കൊലപാതകത്തിന് കാരണം റീല്‍സ് എടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കം; പ്രതികളുടെ മൊഴി പുറത്ത്

പെരുമ്പിലാവ് കൊലപാതകത്തിന് കാരണം റീല്‍സ് എടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കം; പ്രതികളുടെ മൊഴി പുറത്ത്
തൃശൂര്‍ പെരുമ്പിലാവ് കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി പ്രതികള്‍. റീല്‍സ് എടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രതികളുടെ മൊഴി. അക്ഷയ്ക്ക് താല്പര്യമില്ലാത്ത ആള്‍ക്കൊപ്പം ലിഷോയും ബാദുഷയും റീല്‍സ് എടുത്തുവെന്നും ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കരണമെന്നുമാണ് പ്രതികള്‍ മൊഴി നാക്കിയിരിക്കുന്നത്.

ലഹരി കടത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ആദ്യം പൊലീസ് സംശയിച്ചത്. എന്നാല്‍ റീല്‍സ് എടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രതികളുടെ മൊഴി. അക്ഷയ്ക്ക് താല്പര്യമില്ലാത്ത ആള്‍ക്കൊപ്പം ലിഷോയും ബാദുഷയും റീല്‍സ് എടുത്തു. ഇത് അക്ഷയ് ചോദ്യം ചെയ്തിരുന്നു. ഇതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയും തര്‍ക്കവും നടന്നുവെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം പ്രതികള്‍ എല്ലാവരും ലഹരി കടത്ത് കേസുകളില്‍ അടക്കം പ്രതികളാണെന്ന് പൊലീസ് പറയുന്നു. ലഹരി കടത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണോ എന്നും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ്. അതേസമയം ഇന്നലെ രാത്രയാണ് തൃശൂര്‍ പെരുമ്പിലാവില്‍ യുവാവിനെ വെട്ടിക്കൊന്നത്. പെരുമ്പിലാവ് സ്വദേശി അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്. ഗുരുവായൂര്‍ സ്വദേശി ബാദുഷയ്ക്കും വെട്ടേറ്റിരുന്നു.

മുഖ്യപ്രതി ലിഷോയ് ഇന്ന് രാവിലെയാണ് പൊലീസിന്റെ പിടിയിലായത്. കേസില്‍ മറ്റൊരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പെരുമ്പിലാവ് സ്വദേശി നിഖിലിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആശുപത്രിയില്‍ ഉള്ള ബാദുഷ അടക്കം നാല് പേരെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിലെടുത്തിരുന്നു. ആകാശ്, നിഖില്‍ എന്നിവരാണ് പിടിയിലാണ് മറ്റ് രണ്ട് പേര്‍. അതേസമയം ലഹരി കടത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണോ കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Other News in this category



4malayalees Recommends