വിദേശ നിര്‍മിത കാറുകള്‍ക്ക് 25% തീരുവ ഏര്‍പ്പെടുത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്; ഒരുമിച്ച് പ്രതിരോധിക്കുമെന്ന് കാനഡ പ്രധാമന്ത്രി മാര്‍ക്ക് കാര്‍ണി

വിദേശ നിര്‍മിത കാറുകള്‍ക്ക് 25% തീരുവ ഏര്‍പ്പെടുത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്; ഒരുമിച്ച് പ്രതിരോധിക്കുമെന്ന് കാനഡ പ്രധാമന്ത്രി മാര്‍ക്ക് കാര്‍ണി
വിദേശ നിര്‍മിത കാറുകള്‍ക്ക് 25% തീരുവ ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ചു. ''അമേരിക്കയില്‍ നിര്‍മ്മിക്കാത്ത എല്ലാ കാറുകള്‍ക്കും 25% താരിഫ് ഏര്‍പ്പെടുത്തുക എന്നതാണ് ഞങ്ങള്‍ ചെയ്യാന്‍ പോകുന്നത്,'' ട്രംപ് ഓവല്‍ ഓഫീസില്‍ പറഞ്ഞു. ''ഞങ്ങള്‍ 2.5% അടിസ്ഥാന നിരക്കില്‍ നിന്നാണ് ആരംഭിക്കുന്നത്. അതാണ് ഞങ്ങള്‍ ഇപ്പോള്‍ പിന്തുടരുന്നത്, 25% വരെ പോകും.''

Europe's Trump Playbook: Offer Carrots but Warn That You Have a Big Stick -  The New York Times

ഈ പ്രഖ്യാപനത്തിനെതിരെ യൂറോപ്യന്‍ യൂണിയനും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കനേഡിയന്‍ തൊഴിലാളികള്‍ക്കെതിരായ ''നേരിട്ടുള്ള ആക്രമണം'' എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ''നമ്മള്‍ നമ്മുടെ തൊഴിലാളികളെ സംരക്ഷിക്കും, നമ്മുടെ കമ്പനികളെ സംരക്ഷിക്കും, നമ്മുടെ രാജ്യത്തെ സംരക്ഷിക്കും, ഒരുമിച്ച് അതിനെ പ്രതിരോധിക്കും.'' കാര്‍ണി പറഞ്ഞു. പ്രഖ്യാപനത്തിന് മറുപടിയായി തന്റെ സര്‍ക്കാര്‍ ''ഉചിതമായ നടപടികള്‍'' സ്വീകരിക്കുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ പറഞ്ഞു. ''സ്വാഭാവികമായും, ഞങ്ങള്‍ എല്ലാ ഓപ്ഷനുകളും പരിഗണിക്കും.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത ആഴ്ച, ഏപ്രില്‍ 2 മുതല്‍ താരിഫുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രസിഡന്റ് അവകാശപ്പെട്ടു. അടുത്ത ദിവസം മുതല്‍ യുഎസ് അവ ഈടാക്കാന്‍ തുടങ്ങും. ''ഇത് വളരെ ആവേശകരമാണ്.'' അദ്ദേഹം പറഞ്ഞു, ഈ നീക്കം സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയില്‍ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 25% താരിഫ് ഏര്‍പ്പെടുത്താനുള്ള ആശയം ട്രംപ് മുന്നോട്ടുവച്ചെങ്കിലും മറ്റ് വിശദാംശങ്ങളൊന്നും നല്‍കിയില്ല. തിങ്കളാഴ്ച, ഓട്ടോ വ്യവസായ ലെവികള്‍ ''വളരെ സമീപഭാവിയില്‍'' വരാമെന്ന് പ്രസിഡന്റ് സൂചന നല്‍കി.

Other News in this category



4malayalees Recommends