അമ്മ ശുചീകരണത്തൊഴിലാളി, മാനസിക വെല്ലുവിളിയുള്ള അച്ഛന്‍ ;വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ച് നല്‍കി ഗ്രീഷ്മ ഇല്ലാതാക്കിയത് വിദ്യാര്‍ത്ഥിയുടെ ജീവിതം

അമ്മ ശുചീകരണത്തൊഴിലാളി, മാനസിക വെല്ലുവിളിയുള്ള അച്ഛന്‍ ;വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ച് നല്‍കി ഗ്രീഷ്മ ഇല്ലാതാക്കിയത് വിദ്യാര്‍ത്ഥിയുടെ ജീവിതം
വ്യാജ അഡ്മിഷന്‍ ടിക്കറ്റ് നിര്‍മിച്ച് അക്ഷയ സെന്റര്‍ ജീവനക്കാരി ഗ്രീഷ്മ തകര്‍ത്തത് ഒരു വിദ്യാര്‍ത്ഥിയുടെ നീണ്ട കാലത്തെ സ്വപ്‌നമാണ്. പത്തനംതിട്ട നീറ്റ് പരീക്ഷയില്‍ വ്യാജ ഹാള്‍ടിക്കറ്റുമായി സെന്ററില്‍ പിടിക്കപ്പെട്ട വിദ്യാര്‍ത്ഥിയുടെ സ്വപ്നം വെറ്റിനറി ഡോക്ടര്‍ ആകണമെന്നാണ്.

മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനും ശുചീകരണ തൊഴിലാളിയായ അമ്മയും രണ്ടര ലക്ഷത്തോളം രൂപ കടം വാങ്ങിയാണ് വിദ്യാര്‍ത്ഥിയെ നീറ്റ് പരീക്ഷ പരിശീലനത്തിന് അയച്ചത്. രണ്ടാം ശ്രമത്തിലെം പരീക്ഷയായിരുന്നു.

എന്നാല്‍ പരീക്ഷ ഹാളിലേക്ക് നെട്ടോട്ടമോടുമ്പോള്‍ പോലും തന്നെ കാത്ത് ഇങ്ങനെ ഒരു ചതി ഉണ്ടായിരിക്കുമെന്ന് ആ വിദ്യാര്‍ത്ഥി കരുതികാണില്ല. 20 വയസ്സ് മാത്രമാണ് വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മിച്ച ഗ്രീഷ്മയുടെ പ്രായം.

എന്തിന് വ്യജ ഹാള്‍ ടിക്കറ്റുണ്ടാക്കി എന്ന ചോദ്യത്തിന് അപേക്ഷിക്കാന്‍ മറന്നു പോയി എന്നാണ് ഗ്രീഷ്മയുടെ മൊഴി. വിദ്യാര്‍ഥി ഹാള്‍ ടിക്കറ്റ് ആവശ്യപ്പെട്ട് എത്തിയതോടെ മറ്റൊരു വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ വച്ച് വ്യാജ ഹാള്‍ ടിക്കറ്റ് നിര്‍മിച്ചു കൊടുക്കുകയായിരുന്നു ഗ്രീഷ്മ.

പരീക്ഷ സെന്റര്‍ പത്തനംതിട്ട ആയതിനാല്‍ അവിടെ വരെ വിദ്യാര്‍ഥി പോകുമെന്ന് പ്രതീക്ഷിച്ചില്ല എന്നും ?ഗ്രീഷ്മയുടെ മൊഴി. അതേസമയം ഹാള്‍ടിക്കറ്റിലെ വഞ്ചന നീറ്റ് പരീക്ഷ ഉദ്യോഗസ്ഥര്‍ കണ്ടെത്തി പിടികൂടിയപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ലെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.

മകന്‍ പരീക്ഷാ സെന്ററിലേക്ക് കയറിയത് മുതല്‍ കൊന്തയുമായി പ്രാര്‍ഥിക്കുകയായിരുന്നു അമ്മ. താനും മകനും നേരിട്ടത് ഇത്ര വലിയ ചതിയായിരുന്നു എന്ന് പൊലീസ് പറഞ്ഞപ്പോഴാണ് മനസ്സിലായതെന്നും അവര്‍ പ്രതികരിച്ചു.

Other News in this category



4malayalees Recommends