'ഓപ്പറേഷന്‍ സിന്ദൂര്‍ ഭീരുത്വം'; സൈനിക നടപടിയെ വിമര്‍ശിച്ച തമിഴ്‌നാട് അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

'ഓപ്പറേഷന്‍ സിന്ദൂര്‍ ഭീരുത്വം'; സൈനിക നടപടിയെ വിമര്‍ശിച്ച തമിഴ്‌നാട് അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍
പാകിസ്താനെതിരെ ഇന്ത്യന്‍ സൈന്യം നടത്തുന്ന ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍. തമിഴ്നാട്ടിലെ എസ്ആര്‍എം സര്‍വകലാശാലയിലെ അധ്യാപികയെയാണ് കോളേജ് മാനേജ്മെന്റ് പുറത്താക്കിയത്.

തന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെയാണ് അധ്യാപിക സൈനിക നടപടിയെ വിമര്‍ശിച്ചത്. 'ഇന്ത്യ പാകിസ്താനില്‍ ഒരു ചെറിയ കുട്ടിയെ കൊന്നു. ചോരക്കൊതിയുടെ പേരിലും ഇലക്ഷന്‍ സ്റ്റണ്ടിന്റെ പേരിലും നിരപരാധികളെ കൊന്നൊടുക്കുന്നത് ധീരതയും നീതിയും അല്ല. വെറും ഭീരുത്വമാണ്' എന്നാണ് അധ്യാപിക വിമര്‍ശിച്ചത്.

സ്റ്റാറ്റസ് വലിയ വിവാദമായതോടെ കോളേജ് അധികൃതര്‍ നടപടിയെടുക്കുകയായിരുന്നു. അധാര്‍മികമായ പ്രവൃത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് സസ്പെന്‍ഷന്‍. 2012 മുതല്‍ക്കേ സര്‍വകലാശാല അധ്യാപികയാണ് ഇവര്‍. ഇവരുടെ എല്ലാ വിവരങ്ങളും കോളേജ് വെബ്സൈറ്റില്‍ നിന്ന് നീക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends