പാകിസ്ഥാന്‍ റേഞ്ചേഴ്സിന്റെ പിന്തുണയോടെ സാംബയില്‍ നുഴഞ്ഞുകയറാന്‍ ശ്രമം, 7 ജയ്‌ഷെ ഭീകരരെ വധിച്ച് ബിഎസ്എഫ്; രക്ഷപെട്ട അഞ്ചുപേര്‍ക്കായി തിരച്ചില്‍

പാകിസ്ഥാന്‍ റേഞ്ചേഴ്സിന്റെ പിന്തുണയോടെ സാംബയില്‍ നുഴഞ്ഞുകയറാന്‍ ശ്രമം, 7 ജയ്‌ഷെ ഭീകരരെ വധിച്ച് ബിഎസ്എഫ്; രക്ഷപെട്ട അഞ്ചുപേര്‍ക്കായി തിരച്ചില്‍
അതിര്‍ത്തിയില്‍ ഷെല്‍ ആക്രമണം നടക്കുമ്പോഴും ഭീകരരെ ഉപയോഗിച്ച് വീണ്ടും ആക്രമണം നടത്തുകയാണ് പാകിസ്ഥാന്‍. പാകിസ്ഥാന്‍ റേഞ്ചേഴ്സിന്റെ പിന്തുണയോടെ ശ്രീനഗര്‍ ജമ്മുവിലെ സാംബ ജില്ലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയ 7 ജയ്‌ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചു. രക്ഷപെട്ട 5 പേര്‍ക്കായി സുരക്ഷാ സേന തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രാജ്യാന്തര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതെന്ന് ബിഎസ്എഫ് അറിയിച്ചു. ജമ്മു, പഠാന്‍കോട്ട്, ഉദംപുര്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം ഇന്ത്യ നിര്‍വീര്യമാക്കിയതിന് പിന്നാലെയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. 12 ഓളം പേര്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച സംഘത്തിലുണ്ടായിരുന്നെന്നും ബാക്കി അഞ്ച് പേര്‍ രക്ഷപ്പെട്ടെന്നുമാണ് വിവരം. ഇവരെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ധന്‍ധര്‍ പോസ്റ്റില്‍ നിന്ന് വെടിയുതിര്‍ത്ത് പാകിസ്ഥാന്‍ റേഞ്ചേഴ്സ് നുഴഞ്ഞുകയറാന്‍ ഭീകരരെ സഹായിച്ചുവെന്നും സുരക്ഷസേന അറിയിച്ചു. മെയ് 8, 9 തീയതികളില്‍ രാത്രിയില്‍ സാംബ സെക്ടറിലേക്ക് നുഴഞ്ഞുകയറുന്നതിനിടെയാണ് നിരീക്ഷണ ഗ്രിഡ് തീവ്രവാദികളുടെ സംഘത്തെ കണ്ടെത്തിയതെന്നും ബിഎസ്എഫ് അറിയിച്ചു. പിന്നാലെയാണ് ഭീകരരെ വധിച്ചത്.

Other News in this category



4malayalees Recommends