ഉത്തര്‍പ്രദേശിലെ ബന്ത്ര പ്രദേശത്തെ സ്വസ്തിക് ഫിനാന്‍സ് ഓഫീസിനുള്ളില്‍ ചൊവ്വാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയ റിക്കവറി ഏജന്റായ 26 കാന്റേത് കൊലപാതകമെന്ന് പൊലീസ്. തൊഴിലുടമയാണ് കൊലക്ക് പിന്നിലെന്നും പൊലീസ് പറഞ്ഞു. കുനാല്‍ ശുക്ലയാണ് കൊല്ലപ്പെട്ടത്. ഭാര്യയുമായുള്ള അവിഹിത ബന്ധം സംശയിച്ചാണ് തൊഴിലുടമ വിവേക് സിംഗ് (34) കുനാലിനെ കൊലപ്പെടുത്തിയത്. കുനാല്‍ ശുക്ലയുടെ തല ഇരുമ്പ് വടി ഉപയോഗിച്ച് ക്രൂരമായി അടിക്കുകയും മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമാക്കുകയും ചെയ്തിരുന്നു. മൂത്ത സഹോദരന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ബന്ത്ര പോലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു.
ബന്ത്ര പൊലീസും നിരീക്ഷണ സെല്ലും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിഞ്ഞത്. ഗൗരിബസാറില്‍ നിന്ന് വിവേക് സിംഗിനെയും കൂട്ടാളിയായ വസീം അലി ഖാനെയും (35) അറസ്റ്റ് ചെയ്തതായും കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും മറ്റ് തെളിവുകളും കണ്ടെടുത്തതായും സൗത്ത് ഡിസിപി നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു.
പിറന്നാള്‍ ആഘോഷത്തിനിടെ ഭാര്യയും കുനാലും കേക്ക് കഴിക്കുന്നതിന്റെ ഫോട്ടോകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രണയത്തെക്കുറിച്ച് ബോധ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെപ്റ്റംബര്‍ 8 ന് രാത്രി ഓഫീസില്‍ ബോധം നഷ്ടപ്പെടുന്നതുവരെ സിംഗ് കുനാലിന് മദ്യം നല്‍കി. രാത്രി 9.30 ന് വസീമിനെ വിളിച്ചു. ഓഫീസില്‍ കയറിയ വസീം കുനാലിന്റെ തലയിലും മുഖത്തും ഇരുമ്പ് വടികൊണ്ട് ആവര്‍ത്തിച്ച് അടിക്കുകയും തല്‍ക്ഷണം മരിക്കുകയും ചെയ്തു.
കൊലപാതകത്തിനുള്ള ആയുധം മതിലിന് പിന്നില്‍ ഉപേക്ഷിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ മായ്ക്കാന്‍ കുനാലിന്റെ മൊബൈല്‍ അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് രക്തം പുരണ്ട വസ്ത്രങ്ങള്‍ കണ്ടെടുത്തു. സൂക്ഷ്മമായി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് സൗത്ത് എഡിസിപി വസന്ത് റല്ലപ്പള്ളി പറഞ്ഞു. വീട് നിര്‍മ്മിച്ച് നല്‍കാമെന്നും സാമ്പത്തിക സഹായം നല്‍കാമെന്നും വാഗ്ദാനം ചെയ്താണ് സിംഗ് വസീമിനെ കുറ്റകൃത്യത്തിന് പ്രലോഭിപ്പിച്ചതെന്നും പൊലീസ് വെളിപ്പെടുത്തി. നേരത്തെ മറ്റൊരു കൊലപാതക കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച സിംഗ്, കുനാല്‍ റിക്കവറി ഏജന്റായി ജോലി ചെയ്തിരുന്ന ധനകാര്യ ഓഫീസിന്റെ നടത്തിപ്പുകാരനായിരുന്നു.