പി.യു.സി പരീക്ഷയില്‍ തോറ്റതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ജീവനൊടുക്കിയെന്ന് അമ്മ ; മരണം നടന്നത് ഉച്ചയ്ക്ക് ഒരുമണിക്ക്, പൊലീസിനെ അറിയിച്ചത് രാത്രി പത്തു മണിക്ക് ; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

പി.യു.സി പരീക്ഷയില്‍ തോറ്റതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ജീവനൊടുക്കിയെന്ന് അമ്മ ; മരണം നടന്നത് ഉച്ചയ്ക്ക് ഒരുമണിക്ക്, പൊലീസിനെ അറിയിച്ചത് രാത്രി പത്തു മണിക്ക് ; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
പി.യു.സി പരീക്ഷയില്‍ തോറ്റതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനിയെ ഹെബ്ബാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഹെബ്ബാളിലെ മനോരായണപാളയയിലെ തനുശ്രീയെ (17) യെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. തനുശ്രീയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച് തനുശ്രീയുടെ പിതാവിന്റെ വീട്ടുകാര്‍ രംഗത്തെത്തി. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാവ് പൊലീസിനെ വിവരം അറിയിച്ചത് രാത്രി പത്ത് മണിയോടെയാണ്. ഈ വിവരം പുറത്തായതോടെയാണ് തനുശ്രീയുടെ മരണത്തില്‍ ദൂരൂഹത ആരോപിച്ച് തനുശ്രീയുടെ വീട്ടുകാര്‍ രംഗത്തെത്തിയത്.

പി.യു.സി. പരീക്ഷയില്‍ പരാജയപ്പെട്ടതിനാല്‍ മകള്‍ ജീവനൊടുക്കിയെന്നാണ് മാതാവ് വ്യാഴാഴ്ച പോലീസിന് മൊഴിനല്‍കിയത്. രാത്രി പത്തു മണിക്കാണ് അമ്മയും നാലുപേരുംചേര്‍ന്ന് തനുശ്രിയെ കയറില്‍നിന്ന് താഴെയിറക്കി ബന്ധുക്കളെ വിവരം അറിയിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം നടന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയെന്നാണ്. വെള്ളിയാഴ്ചയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നത്. ഇതോടെയാണ് ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഹെബ്ബാള്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. മാതാവിന്റെയും ബന്ധുക്കളുടേയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends