സഹപാഠികളുടെ മുന്നില്‍ വച്ച് നിരന്തരം അപമാനിച്ചു, സ്റ്റാഫ് റൂം കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലം ; ആത്മഹത്യ ചെയ്ത ദന്തല്‍ കോളജ് വിദ്യാര്‍ത്ഥിയുടെ ശബ്ദ രേഖ പുറത്ത്

സഹപാഠികളുടെ മുന്നില്‍ വച്ച് നിരന്തരം അപമാനിച്ചു, സ്റ്റാഫ് റൂം കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലം ; ആത്മഹത്യ ചെയ്ത ദന്തല്‍ കോളജ് വിദ്യാര്‍ത്ഥിയുടെ ശബ്ദ രേഖ പുറത്ത്
ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ശബ്ദ സന്ദേശം പുറത്ത്. അധ്യാപകന്റെ അധിക്ഷേപത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന സന്ദേശമാണ് പുറത്തുവന്നത്. സഹപാഠികളുടെ മുന്നില്‍ വച്ച് നിരന്തരം അപമാനിച്ചെന്നും നിതിന്‍ രാജിന്റെ ശബ്ദസന്ദേശം.

എത്രയോ ബോയ്സിനെ പച്ചയ്ക്ക് ഇന്‍സള്‍ട്ട് ചെയ്യും. ഞാന്‍ അയാളുടെ ക്ലാസും ശ്രദ്ധിച്ച് പറയുന്ന കാര്യങ്ങളും നോക്കിക്കൊണ്ടിരിക്കുകയാണ്. വെറുതെ എണീപ്പിച്ച് നിര്‍ത്തി അമ്മയേയും കളിയാക്കി. അമ്മയുടെ സര്‍ജറിയേയും കളിയാക്കി. അതിനു ശേഷം പറയുകയാണ് എന്റെ മൂന്ന് മാര്‍ക്ക് കുറച്ചു. ഇന്‍സള്‍ട്ട് ഒരു പരിധി വരെ സഹിച്ചു നിന്നു. കുറച്ചായപ്പോള്‍ പൊട്ടിത്തെറിച്ചു- നിതിന്‍ പറഞ്ഞു.

സ്റ്റാഫ് റൂമിനെ കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമെന്നാണ് നിധിന്‍ വിശേഷിപ്പിച്ചത്. സ്റ്റാഫ്റൂമിലുള്ള എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ഗേറ്റിന് പുറത്തിറങ്ങിയാല്‍ നിന്റെ കൈയും കാലും വെട്ടും. കൈയില്ലാതെ ജീവിക്കേണ്ടി വരും എന്നെല്ലാം സ്റ്റാഫ് റൂമില്‍ വച്ച് പറഞ്ഞു നിതിന്‍ പറയുന്നു.

സംഭവത്തില്‍ ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. മകനെ അധ്യാപകര്‍ ജാതിപരമായി അധിക്ഷേപിച്ചെന്നും സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായ റാഗിങ്ങിന് ഇരയാക്കിയെന്നും രക്ഷിതാക്കള്‍ ആരോപിച്ചതിന് പിന്നാലെയാണ് അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടായത്. അനാട്ടമി വിഭാഗം മേധാവി ഡോക്ടര്‍ എം.കെ. റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ സംഗീത എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ആശുപത്രി മാനേജ്‌മെന്റ് അന്വേഷണ സമിതിയെ രൂപീകരിച്ചു.

Other News in this category



4malayalees Recommends