ഇമിഗ്രേഷന്‍ നയങ്ങള്‍ മയപ്പെടുത്തി അവതരിപ്പിക്കാന്‍ ഹോം സെക്രട്ടറി; ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് നിയമപരമായ റൂട്ട് തുറക്കും; ഐഎല്‍ആര്‍ ലഭിക്കാന്‍ 10 വര്‍ഷം കാത്തിരിപ്പ് ഒഴിവാകും?

ഇമിഗ്രേഷന്‍ നയങ്ങള്‍ മയപ്പെടുത്തി അവതരിപ്പിക്കാന്‍ ഹോം സെക്രട്ടറി; ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് നിയമപരമായ റൂട്ട് തുറക്കും; ഐഎല്‍ആര്‍ ലഭിക്കാന്‍ 10 വര്‍ഷം കാത്തിരിപ്പ് ഒഴിവാകും?
ആന്‍ഡി ബേണ്‍ഹാം അടുത്ത പ്രധാനമന്ത്രിയാകുന്ന അവസ്ഥ വന്നതോടെ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളിലെ കടുത്ത നിലപാട് ഉപേക്ഷിക്കാന്‍ ഹോം സെക്രട്ടറി. കുടിയേറ്റക്കാര്‍ ഐല്‍ആര്‍ ലഭിക്കാന്‍ അഞ്ച് വര്‍ഷത്തിന് പകരം പത്ത് വര്‍ഷം കാത്തിരിക്കാന്‍ പറയുന്നതിന് ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുമെന്നാണ് നിലവിലെ സൂചന.

കെയര്‍ വര്‍ക്കര്‍മാരെ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങളില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുസംബന്ധിച്ച് ചര്‍ച്ച ആരംഭിച്ചത് തന്നെ മലയാളികള്‍ ഉള്‍പ്പെടെ കെയര്‍ വിസയിലെത്തിയവര്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണ്. ചൊവ്വാഴ്ചയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്.

അതേസമയം താന്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങിയ പദ്ധതികള്‍ ടൈംസിന് ചോര്‍ത്തിയ ഇമിഗ്രേഷന്‍ മന്ത്രി മൈക്ക് ടാപ്പിനെ പുറത്താക്കാന്‍ ശ്രമിക്കുകയാണ് ഷബാന മഹ്മൂദ്. സ്റ്റാര്‍മര്‍ അനുകൂലിയായ ടാപ്പിനെ പുറത്താക്കാന്‍ നം.10 വിസമ്മതിക്കുകയാണ്.

ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ നിലവില്‍ രാ്യത്തുള്ള കുടിയേറ്റക്കാരെ ബാധിക്കുന്നതിന് തനിക്ക് എതിരഭിപ്രായമുള്ളതായി ബേണ്‍ഹാം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഹോം സെക്രട്ടറി നിയമങ്ങളില്‍ ഇളവ് നല്‍കുന്നതെന്നാണ് കരുതുന്നത്. ബേണ്‍ഹാം പ്രധാനമന്ത്രി പദത്തിലെത്തിയാലും മഹ്മൂദ് ഹോം ഓഫീസില്‍ തുടരുമെന്നാണ് നിലവിലെ സൂചന.

അതേസമയം അഭയാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും, നിയമപരവുമായ റൂട്ട് ആരംഭിക്കാനും ബില്‍ തയ്യാറാകും. സഹായം ആവശ്യമുള്ള അഭയാര്‍ത്ഥികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് സ്‌കീം നടപ്പാക്കുകയാണ് ഉദ്ദേശം.

Other News in this category



4malayalees Recommends