മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീണ്ടും ഉയരുന്നു; പ്രധാനമന്ത്രി കസേരയില്‍ ഇരിക്കാന്‍ ഒരുങ്ങുന്ന ബേണ്‍ഹാമിന് തിരിച്ചടി; മിഡില്‍ ഈസ്റ്റ് സംഘര്‍ഷം പുനരാരംഭിച്ചതോടെ 13 ലെന്‍ഡര്‍മാര്‍ നിരക്ക് ഉയര്‍ത്തി

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീണ്ടും ഉയരുന്നു; പ്രധാനമന്ത്രി കസേരയില്‍ ഇരിക്കാന്‍ ഒരുങ്ങുന്ന ബേണ്‍ഹാമിന് തിരിച്ചടി; മിഡില്‍ ഈസ്റ്റ് സംഘര്‍ഷം പുനരാരംഭിച്ചതോടെ 13 ലെന്‍ഡര്‍മാര്‍ നിരക്ക് ഉയര്‍ത്തി
ഈസ്റ്ററിന് ശേഷം ആദ്യമായി പ്രതിവാര മോര്‍ട്ട്‌ഗേജ് നിരക്കില്‍ വര്‍ദ്ധന. ആന്‍ഡി ബേണ്‍ഹാം ഡൗണിംഗ് സ്ട്രീറ്റിലേക്ക് കാലെടുത്ത് വെയ്ക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഈ തിരിച്ചടി.

മണിഫാക്ട്‌സ് വിവിധ ലെന്‍ഡര്‍മാരുടെ നിരക്കുകള്‍ പരിശോധിച്ചപ്പോള്‍ 13 പ്രധാന ലെന്‍ഡര്‍മാര്‍ കടമെടുപ്പ് ചെലവുകള്‍ ഉയര്‍ത്തിയതായി കണ്ടെത്തി. മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ പുനരാരംഭിച്ചതോടെ പണപ്പെരുപ്പം വര്‍ദ്ധിക്കുമെന്ന ആശങ്കയാണ് തിരിച്ചടിയായി മാറുന്നത്.

കുടുംബങ്ങള്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നതായി കണക്കുകളും തെളിവ് നല്‍കുന്നു. ജൂണില്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും 11,871 വ്യക്തികള്‍ പാപ്പരായെന്നാണ് കണക്ക്, ഒരു വര്‍ഷം മുന്‍പത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 16 ശതമാനമാണ് വര്‍ദ്ധന.

ഉയരുന്ന കടമെടുപ്പ് ചെലവുകള്‍ക്ക് പുറമെ എനര്‍ജി ബില്ലുകള്‍ വര്‍ദ്ധിക്കുന്നതും ജനങ്ങള്‍ക്ക് തിരിച്ചടിയാണ്. ഒരാഴ്ചയ്ക്കിടെ ശരാശരി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ 5.42 ശതമാനത്തില്‍ നിന്നും 5.46 ശതമാനത്തിലേക്ക് ഉയര്‍ന്നു.

രണ്ട് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകളുടെ നിരക്ക് 5.46 ശതമാനത്തില്‍ നിന്നും 5.5 ശതമാനമായും, അഞ്ച് വര്‍ഷത്തെ നിരക്ക് 5.48 ശതമാനത്തില്‍ നിന്നും 5.52 ശതമാനത്തിലേക്കും ഉയര്‍ന്നു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ബ്രിട്ടന്റെ മോര്‍ട്ട്‌ഗേജ് വിപണിയെ ഇതിനകം ബാധിച്ചിട്ടുണ്ട്.

സംഘര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ഒരുക്കം നടത്തിയിരുന്നു. എന്നാല്‍ യുദ്ധം എണ്ണ, ഗ്യാസ് വിപണികളെ ബാധിച്ചതോടെ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ അവസാനിക്കുകയും ചെയ്തു.

Other News in this category



4malayalees Recommends