പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; ഹോട്ടല്‍ വീട്ടില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ !

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി ;  ഹോട്ടല്‍ വീട്ടില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ !
രണ്ട് ദിവസമായി കാണാതായ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ബാരനിലെ കെല്‍വാഡ ടൗണില്‍ താമസിക്കുന്ന പ്രീതി അഹേദിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ പ്രീതി രണ്ട് ദിവസമായി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇതെത്തുടര്‍ന്ന് പ്രീതിയെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പ്രീതിയെ വീട്ടില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള കോട്ടയിലെ ഒരു ഹോട്ടല്‍ മുറിയില്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെ പ്രീതി ഹോട്ടലില്‍ ചെക്ക്- ഇന്‍ ചെയ്തുവെന്നാണ് അധികൃതര്‍ പറയുന്നത്. ആധാര്‍ കാര്‍ഡ് കാണിച്ചാണ് മുറിയെടുത്തിരുന്നതെന്നും ഈ സമയത്ത് ഇവരെ ആരും സന്ദര്‍ശിക്കുകയോ പ്രീതി മുറിയില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പലതവണ മുറിയില്‍ തട്ടി വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനാല്‍ സംശയം തോന്നിയ ക്ലീനിംഗ് സ്റ്റാഫ് ഹോട്ടല്‍ മാനേജരെയും തുടര്‍ന്ന് പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കടന്ന് നോക്കിയപ്പോഴാണ് സീലിംഗ് ഫാനില്‍ ഷോള്‍ ഉപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് നയാപുര പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ പറഞ്ഞു.

മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടി സ്‌കൂള്‍ യൂണിഫോമില്‍ വന്ന് സ്‌കൂളിനടുത്ത് നിന്ന് ബസ് കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാമെന്ന് പൊലീസ് പറയുന്നു. കുടുംബം ആദ്യം പോസ്റ്റ്‌മോര്‍ട്ടത്തെ എതിര്‍ത്തിരുന്നെങ്കിലും പിന്നീട് നടപടികളുമായി മുന്നോട്ട് പോകാന്‍ സഹകരിക്കുകയായിരുന്നു. എന്നാല്‍, പ്രീതിക്കൊപ്പം ആരോ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ വാദം. ഇതിനെ പൂര്‍ണമായും തള്ളിക്കളയുകയാണ് ഹോട്ടല്‍ ജീവനക്കാര്‍.

Other News in this category



4malayalees Recommends