മീശ വടിക്കണോ താടി വടിയ്ക്കണോയെന്ന് തീരുമാനിക്കുന്നത് ഡോക്ടറല്ലേ? പോരാളി ഷാജിയല്ലല്ലോ'; ഷാഫി പറമ്പില്‍

മീശ വടിക്കണോ താടി വടിയ്ക്കണോയെന്ന് തീരുമാനിക്കുന്നത് ഡോക്ടറല്ലേ? പോരാളി ഷാജിയല്ലല്ലോ'; ഷാഫി പറമ്പില്‍
ശസ്ത്രക്രിയ ചെയ്തതിനെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍. മീശവടിയ്ക്കണോ താടി വടിയ്ക്കണോയെന്ന് തീരുമാനിക്കുന്നത് ഡോക്ടാണ്, അല്ലാതെ പോരാളി ഷാജിയല്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പരിക്കേറ്റാല്‍, ഏതെങ്കിലും ആശുപത്രിയിലാണ് പോകേണ്ടത്. അല്ലാതെ, സിപിഎമ്മിന്റെ ഡയറക്ഷനു വേണ്ടി കാത്തു നില്‍ക്കില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. എത്ര ബാലിശമായ വാക്കുകകളാണ് അവര്‍ ഉപയോ?ഗിക്കുന്നത്. ഏത് ആശുപത്രിയില്‍ കാണിക്കണമെന്ന് സൈബര്‍ സഖാക്കളാണോ, തീരുമാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഏത് രീതിയിലാണ് ചെയ്യുന്നതെന്ന് അനസ്‌തേഷ്യസ് അല്ലേ... തീരുമാനിക്കുന്നത്. അല്ലാതെ പോരാളി ഷാജിയാണോ? സൈബര്‍ സഖാക്കളുടെ കാര്യം മാത്രമല്ല. എല്‍ഡിഎഫിന്റെ കണ്‍വീനര്‍ ചോദിക്കുകയാണ്, മൂക്കു പൊട്ടിയാല്‍, സംസാരിക്കാന്‍ പറ്റുമോയെന്ന്. അതിനെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും ഷാഫി വ്യക്തമാക്കി.

താടി വടിച്ചൂടെ, മീശ വടിച്ചൂടെയെന്നൊക്കെയാണ് ചോദിക്കുന്നത്. അവര്‍ വിണ്ഡിത്തം പറയുകയല്ല, ബോധപൂര്‍വ്വം പറയുകയാണ്. മറ്റു പല വാര്‍ത്തകളും മറച്ചു പിടിക്കാനായും, പൊതുസമൂഹത്തിന് സംശയം ഉണ്ടാക്കുന്നതിനുമാണ് ഇങ്ങനെയൊക്കെ അവര്‍ പറയുന്നത്. സര്‍ക്കാരില്‍ നിന്നും ചികിത്സാ ചെലവും വാങ്ങിയിട്ടില്ല. രണ്ടു മൂന്നു കൊല്ലങ്ങള്‍ക്ക് മുന്നെ ഒരു ഇന്‍ഷുറന്‍സ് എടുത്തിരുന്നു. ഈ ചികിത്സാ ചിലവ് അതിലേക്ക് മാറ്റിയിരുന്നെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

പാര്‍ലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റിക്ക് പൊലീസും സിപിഎമ്മും നടത്തിയ വ്യാജ പ്രചാരണങ്ങളുടെ തെളിവു നല്‍കും. പൊലീസിലെ ചിലര്‍ ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് റൂറല്‍ എസ്പി വെളിപ്പെടുത്തിയിട്ടു പോലും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ല. പേരാമ്പ്രയില്‍ സംഘര്‍ഷം ഒഴിവാക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമുണ്ടായതിന്റെ തുടര്‍ദിനങ്ങളില്‍ പേരാമ്പ്രയില്‍ യോഗം കൂടി ഭീഷണിപ്പെടുത്തുന്ന നിലപാടാണ് സിപിഎം നേതാക്കള്‍ സ്വീകരിച്ചതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends