ബന്ധുവീട്ടില്‍ നിന്ന് മകളുമൊന്നിച്ച് കടയില്‍ പോയി ; ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു

ബന്ധുവീട്ടില്‍ നിന്ന് മകളുമൊന്നിച്ച് കടയില്‍ പോയി ; ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു
മലപ്പുറം തിരൂരിനടുത്ത് വട്ടത്താണി വലിയപാടത്ത് ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു. തലക്കടത്തൂര്‍ സ്വദേശി കണ്ടം പുലാക്കല്‍ അസീസ് (46), മകള്‍ അജ്വ മര്‍വ (10) എന്നിവരാണ് ദാരുണമായി അപകടത്തില്‍ മരിച്ചത്.

ബന്ധുവീട്ടില്‍ വന്നതായിരുന്നു ഇരുവരും. അവിടെ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ മകളുമൊന്നിച്ച് കടയിലേക്ക് പോയാതായിരുന്നു അസീസ്. റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതാകാമെന്നാണ് നിഗമനം. താനൂര്‍തിരൂര്‍ റെയില്‍വേ സ്റ്റേഷനകള്‍ക്കിടയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.

മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ഇരുവരേയും ഇടിച്ചിട്ടത്. അസീസിന്റെ മൃതദേഹ ഭാഗങ്ങള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ട്രെയിനില്‍ കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്.

മര്‍വയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇരുവരുടേയും മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Other News in this category



4malayalees Recommends