പീഡന ദൃശ്യങ്ങളിലെ യഥാര്‍ത്ഥ വീഡിയോയ്ക്ക് ശബ്ദം കുറവായതിനാല്‍, സ്റ്റുഡിയോയില്‍ കൊണ്ടു പോയി യഥാര്‍ത്ഥ ശബ്ദത്തിന്റെ 20 ഇരട്ടി വര്‍ദ്ധിപ്പിച്ചതിനു ശേഷമാണ് ദിലീപും സംഘവും വീഡിയോ കണ്ടതെന്ന് മൊഴി

പീഡന ദൃശ്യങ്ങളിലെ യഥാര്‍ത്ഥ വീഡിയോയ്ക്ക് ശബ്ദം കുറവായതിനാല്‍, സ്റ്റുഡിയോയില്‍ കൊണ്ടു പോയി യഥാര്‍ത്ഥ ശബ്ദത്തിന്റെ 20 ഇരട്ടി വര്‍ദ്ധിപ്പിച്ചതിനു ശേഷമാണ് ദിലീപും സംഘവും വീഡിയോ കണ്ടതെന്ന് മൊഴി
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴികളില്‍ വ്യക്തത വരുത്താന്‍ ശ്രമിച്ച് അന്വേഷണ സംഘം. കൊച്ചിയിലെ ഒരു റിക്കോര്‍ഡിങ് സ്റ്റുഡിയോയെ കുറിച്ചുള്ള വിവരങ്ങളാണ് ബാലചന്ദ്രകുമാര്‍ മൊഴിയില്‍ നല്‍കിയിട്ടുള്ളത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ നടന്‍ ദിലീപിന്റെ മുന്നിലിരുന്ന് കണ്ടുവെന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്.

ഈ ദൃശ്യങ്ങളിലെ ഒറിജിനല്‍ വീഡിയോയ്ക്ക് ശബ്ദം കുറവായതിനാല്‍, സ്റ്റുഡിയോയില്‍ കൊണ്ടു പോയി യഥാര്‍ത്ഥ ശബ്ദത്തിന്റെ 20 ഇരട്ടി വര്‍ദ്ധിപ്പിച്ചതിനു ശേഷമാണ് ദിലീപും സംഘവും വീഡിയോ കണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍ കാണണോ എന്ന് ചോദിച്ചാണ് തന്നെ വീഡിയോ കാണാന്‍ ക്ഷണിച്ചതെന്നും എന്നാല്‍, ഭയവും സങ്കടവും തോന്നിയിട്ടാണ് ദൃശ്യങ്ങള്‍ കാണാന്‍ ആദ്യം തയ്യാറാകാതിരുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപിനോടുള്ള അമര്‍ഷം കാരണം സ്വന്തം ടാബില്‍ ദൃശ്യങ്ങള്‍ക്കൊപ്പം ശബ്ദം അതേപടി റിക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ച വീഡിയോയും അദ്ദേഹം അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. ദുബായില്‍ നിന്ന് നാട്ടിലെത്തിയ ഒരു വ്യക്തിയാണ് ദിലീപിന് വീഡിയോ കൈമാറിയത്. അയാളുടെ പേര് അറിയില്ലെങ്കിലും കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.



Other News in this category



4malayalees Recommends