ചോദ്യം ചെയ്യല്‍ അവസാന 11 മണിക്കൂറിലേക്ക്; പ്രതികളില്‍ ഒരാള്‍ മാപ്പുസാക്ഷിയായേക്കും

ചോദ്യം ചെയ്യല്‍ അവസാന 11 മണിക്കൂറിലേക്ക്; പ്രതികളില്‍ ഒരാള്‍ മാപ്പുസാക്ഷിയായേക്കും
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ മൂന്നാംദിവസമായ ഇന്ന് 11 മണിക്കൂര്‍ കൂടി ചോദ്യംചെയ്യും. ഇന്നോടെ ചോദ്യംചെയ്യല്‍ അവസാനിക്കും. കോടതിയില്‍ നല്‍കിയ വിവരങ്ങളെ സാധൂകരിക്കുന്ന രേഖകള്‍ പരമാവധി ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുന്നത്. കേസില്‍ ഒരാളെ മാപ്പുസാക്ഷിയാക്കി മാറ്റി മറ്റു പ്രതികളുടെ കുരുക്കുമുറുക്കാന്‍ സാധ്യതയുണ്ട്.

അപ്പു, ബൈജു എന്നിവരിലാരെയെങ്കിലും മാപ്പുസാക്ഷിയാക്കി മാറ്റാനാണ് നീക്കം. തിങ്കളാഴ്ച സംവിധായകരായ റാഫി, അരുണ്‍ ഗോപി, ദിലീപിന്റെ നിര്‍മാണ കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍ മാനേജരടക്കം മൂന്ന് ജീവനക്കാര്‍ എന്നിവരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചു.

Other News in this category



4malayalees Recommends