അനുമതിയില്ലാതെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവ് ; കഴുത്തില്‍ സാരമായി പരിക്കേറ്റ യുവതി ചികിത്സയില്‍

അനുമതിയില്ലാതെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവ് ; കഴുത്തില്‍ സാരമായി പരിക്കേറ്റ യുവതി ചികിത്സയില്‍
അനുമതിയില്ലാതെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവ്. സംഭവത്തില്‍ 40കാരനായ ഭര്‍ത്താവ് രാജേഷ് ഝായെയും അക്രമികളില്‍ ഒരാളയും പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കായി അന്വേഷണം നടത്തി വരികയാണ്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി കൊല്‍ക്കത്തയുടെ തെക്കന്‍ പ്രാന്തപ്രദേശമായ നരേന്ദ്രപൂരിലാണ് ക്രൂരമായ സംഭവം നടന്നത്. രാത്രി വീടിന്റെ പ്രധാന വാതില്‍ പൂട്ടാന്‍ പോയ ഭര്‍ത്താവ് അധികനേരമായിട്ടും മുറിയിലേയ്ക്ക് തിരികെ വരാത്തതിനെ തുടര്‍ന്ന് യുവതി അന്വേഷിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് മറിഞ്ഞിരുന്ന രണ്ട് ഗുണ്ടകള്‍ ചേര്‍ന്ന് യുവതിയെ ആക്രമിച്ചത്.

ആക്രമണത്തില്‍ സാരമായി പരിക്കേറ്റ യുവതി വീട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ കണ്ട യുവതിയെ ആശുപത്രിയിലെത്തിച്ചത്. കഴുത്തിന് സാരമായി പരിക്കേറ്റ യുവതി ഇപ്പോള്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും ഒരു ഗുണ്ടയെയും ഇവര്‍ പിടികൂടി. കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

കുറച്ച് മാസങ്ങള്‍ക്കു മുമ്പ് ഒരു സ്മാര്‍ട്ട്‌ഫോണ്‍ വേണമെന്ന് യുവതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജേഷ് അത് നിരസിച്ചു. പിന്നീട് ട്യൂഷനെടുത്ത് കിട്ടിയ പണം ഉപയോഗിച്ച് ഈ മാസം ഒന്നാംതിയതിയാണ് യുവതി പുതിയ ഫോണ്‍ വാങ്ങിയത്. ഇതറിഞ്ഞ് പ്രകോപിതനായ ഭര്‍ത്താവ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി മൊഴി നല്‍കി.

Other News in this category



4malayalees Recommends