അടുപ്പം അറിയിച്ച് ഭര്‍ത്താവിന് സുഹൃത്ത് വാട്‌സ്ആപ് സന്ദേശം അയച്ചു ; ലൈവ് വീഡിയോയിലൂടെ മരിക്കാന്‍ പോകുന്ന വിവരം അറിയിച്ച ശേഷം വീട്ടമ്മ ആത്മഹത്യ ചെയ്തു ; സുഹൃത്ത് പിടിയില്‍

അടുപ്പം അറിയിച്ച് ഭര്‍ത്താവിന് സുഹൃത്ത് വാട്‌സ്ആപ് സന്ദേശം അയച്ചു ; ലൈവ് വീഡിയോയിലൂടെ മരിക്കാന്‍ പോകുന്ന വിവരം അറിയിച്ച ശേഷം വീട്ടമ്മ ആത്മഹത്യ ചെയ്തു ; സുഹൃത്ത് പിടിയില്‍
വീട്ടമ്മയെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് പിടിയില്‍. പൂവാര്‍ പരിണയം സ്വദേശിയായ 29കാരന്‍ വിഷ്ണുവാണ് പോലീസിന്റെ പിടിയിലായത്. കോട്ടുകോണം പള്ളിവാതുക്കല്‍ വീട്ടില്‍ ഷെറിന്‍ ഫിലിപ്പിന്റ ഭാര്യ ഗോപിക (29) ആണ് വീടിനുള്ളില്‍ ജീവനൊടുക്കിയത്. ഇവര്‍ വിവാഹിതയും 6 വയസ്സുള്ള കുട്ടിയുടെ അമ്മയും കൂടിയാണ്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ഗോപികയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ഗോപികയും വിഷ്ണുവും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. അടുത്തിടെ ഗോപികയുമായിട്ടുള്ള ബന്ധം സൂചിപ്പിച്ച് ഭര്‍ത്താവിന് വിഷ്ണു വാട്‌സ്ആപ് സന്ദേശം അയച്ചു. ഈ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് വിഷ്ണു ഗോപികയ്ക്കും അയച്ചുകൊടുത്തു. ഇതാണ് ഇവരെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

താന്‍ മരിക്കാന്‍ തീരുമാനിച്ച വിവരം ഗോപിക വിഷ്ണുവിനോട് ലൈവ് വീഡിയോയിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്ന് വിഷ്ണു ഗോപികയുടെ വീട്ടിലെത്തി. പൂട്ടിയിരുന്ന വീടിന്റെ ജനല്‍ചില്ല് തകര്‍ത്തപ്പോഴാണ് ദേവികയെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. ഉടനടി സമീപത്തെ സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോറിക്ഷവിളിച്ച് ഡ്രൈവറുടെ സഹായത്തോടെ കാരക്കോണത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വിഷ്ണു ശ്രമിച്ചുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു.

ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഇതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.



Other News in this category



4malayalees Recommends