ഗാല്‍വന്‍ താഴ്വരയിലെ ഇന്ത്യ ചൈന ഏറ്റുമുട്ടലില്‍ 42 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഓസ്‌ട്രേലിയന്‍ പത്രം

ഗാല്‍വന്‍ താഴ്വരയിലെ ഇന്ത്യ ചൈന ഏറ്റുമുട്ടലില്‍ 42 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഓസ്‌ട്രേലിയന്‍ പത്രം
ഗാല്‍വന്‍ താഴ്വരയിലെ ഇന്ത്യ ചൈന ഏറ്റുമുട്ടലില്‍ 42 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നാല് പേരെന്നായിരുന്നു ചൈന ഔദ്യോഗികമായി പറഞ്ഞിരുന്നത്.1962ലെ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും മാരകമായ ഏറ്റുമുട്ടലില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

അതിവേഗം ഒഴുകുന്ന ഗാല്‍വന്‍ നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 38 ചൈനീസ് സൈനികരെങ്കിലും കൊല്ലപ്പെട്ടതായി ഓസ്‌ട്രേലിയന്‍ പത്രം ക്ലാക്‌സണ്‍ . ഒരു വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷം ഒരു കൂട്ടം സോഷ്യല്‍ മീഡിയ ഗവേഷകര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് പത്രം ഇക്കാര്യം വ്യക്തമാക്കിയത് .

ജൂണ്‍ 1516 സംഘര്‍ഷത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ പൂജ്യത്തിന് താഴെയുള്ള താപനിലയില്‍ രാത്രി പട്ടാളക്കാര്‍ നദി മുറിച്ചുകടക്കുകവെ കാല്‍ വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു.കൊല്ലപ്പെട്ട നാലില്‍ ഒരാളായി ചൈന സ്ഥിരീകരിച്ച ജൂനിയര്‍ സര്‍ജന്റ് വാങ് ഷുറാനൊപ്പം കുറഞ്ഞത് 38 ചൈനീസ് സൈനികരും അന്ന് രാത്രി മുങ്ങിമരിച്ചു.

'സംഭവത്തിന് ശേഷം, സൈനികരുടെ മൃതദേഹങ്ങള്‍ ആദ്യം ഷിക്വാന്‍ഹെ രക്തസാക്ഷി സെമിത്തേരിയിലേക്ക് കൊണ്ടുപോയി, തുടര്‍ന്ന് കൊല്ലപ്പെട്ട സൈനികരുടെ പട്ടണങ്ങളില്‍ പ്രാദേശിക ചടങ്ങുകള്‍ നടത്തി.'സിന്‍ജിയാങ് മിലിട്ടറി മേഖലയിലെ ഒരു വിഭാഗത്തെ കൊല്ലപ്പെട്ടവരുടെ സിമിത്തേരിയില്‍ ആദരവ് അര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തി.

ചൈനീസ് സൈന്യം ബഫര്‍ സോണില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുകയായിരുന്നെന്നും പരസ്പര കരാര്‍ ലംഘിച്ച് 2020 ഏപ്രില്‍ മുതല്‍ സോണിനുള്ളില്‍ പട്രോളിംഗ് പരിധി വിപുലീകരിക്കാന്‍ ശ്രമിച്ചെന്നും ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.'ചൈനീസ് സൈന്യം അതിന്റെ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. ധാരണ പ്രകാരം സ്വന്തം അടിസ്ഥാന സൗകര്യങ്ങള്‍ പൊളിച്ചുമാറ്റുന്നതിനുപകരം, ഇന്ത്യന്‍ സൈന്യം നിര്‍മ്മിച്ച പാലം രഹസ്യമായി പൊളിച്ചു.യുദ്ധത്തെക്കുറിച്ചും മരണസംഖ്യയെ കുറിച്ചും ബീജിംഗ് നിശബ്ദത പാലിച്ചു.

ചൈനീസ് ബ്ലോഗര്‍മാരുമായുള്ള ചര്‍ച്ചകള്‍,പൗരന്മാരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍, ചൈനീസ് അധികാരികള്‍ ഇല്ലാതാക്കിയ മാധ്യമ റിപ്പോര്‍ട്ടുകള്‍ എന്നിവ ആസ്പദമാക്കിയായിരുന്നു അന്വേഷണം.

Other News in this category



4malayalees Recommends