കടം വാങ്ങിയവരോട് കള്ളം പറയണം ; ബാലചന്ദ്രകുമാറിനെതിരെ ദിലീപിന്റെ ഓഡിയോ ; വാട്‌സ്ആപ് വഴി അയച്ചതെന്ന് ദിലീപ് കോടതിയില്‍

കടം വാങ്ങിയവരോട് കള്ളം പറയണം ; ബാലചന്ദ്രകുമാറിനെതിരെ ദിലീപിന്റെ ഓഡിയോ ; വാട്‌സ്ആപ് വഴി അയച്ചതെന്ന് ദിലീപ് കോടതിയില്‍
വധഗൂഢാലോചന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായി ദിലീപ് കോടതിയില്‍ ഹാജരാക്കിയ ശബ്ദരേഖ പുറത്ത്. ബാലചന്ദ്രകുമാര്‍ അയച്ച വാട്‌സ് ആപ് സന്ദേശമാണ് ഇതാണെന്നും ദിലീപ് കോടതിയില്‍ അറിയിച്ചു. 2021 ഏപ്രില്‍ 14 നാണ് സന്ദേശം അയച്ചത്. ഇന്നലെയാണ് ഈ ശബ്ദസന്ദേശം ദിലീപ് കോടതിക്ക് കൈമാറിയത്. താന്‍ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ശബ്ദരേഖയില്‍ പറയുന്നത്. കൂടാതെ സിനിമ നാല് മാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് കള്ളം പറയണം എന്നും ബാലചന്ദ്രകുമാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിന് ശേഷമാണ് തനിക്കെതിരെ വധഗൂഢാലോചന കേസ് വന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചു.

എന്നാല്‍ സിനിമ ചെയ്യുന്നതിനോ കടം വാങ്ങിയവരോട് സംസാരിക്കുന്നതിനോ ദിലീപ് തയ്യാറായിരുന്നില്ല. ഇതിലുള്ള വൈരാഗ്യമാണ് ബാലചന്ദ്രകുമാറിനെ ഇത്തരത്തിലൂള്ള കള്ള പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത് എന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചത്. കേസ് കെട്ടി ചമച്ചതാണ് എന്ന് തെളിയിക്കുന്നതാണ് ഈ ശബ്ദരേഖ എന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.

ഇന്നലെ കോടതിയില്‍ വിശദീകരണം എഴുതി നല്‍കിയതിനോടൊപ്പമാണ് ഈ ഓഡിയോ ക്ലിപ്പും ഹാജരാക്കിയത്. വധഗൂഢാലോചന കേസില്‍ ദിലീപടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജ്യാമപക്ഷേയില്‍ നാളെ രാവിലെ 10.15 നാണ് കോടതി വിധി പറയുന്നത്. അതിനിടയിലാണ് പുതിയ ഓഡിയോ ക്ലിപ്പ് പുറത്ത് വരുന്നത്.

Other News in this category



4malayalees Recommends