കണ്‍മുന്‍പില്‍ തന്റെ പിതാവിനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് ശിവപ്രിയ ; ലോറിയുടെ അമിത വേഗത യുവാവിന്റെ ജീവനെടുത്തു

കണ്‍മുന്‍പില്‍ തന്റെ പിതാവിനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് ശിവപ്രിയ ; ലോറിയുടെ അമിത വേഗത യുവാവിന്റെ ജീവനെടുത്തു
ശിവപ്രിയയുടെ കണ്‍മുന്നില്‍ അച്ഛനെ നഷ്ടമായി. ഒരു കൊച്ചുകുടുംബത്തിന്റെ പ്രതീക്ഷ തകര്‍ത്തെറിഞ്ഞത് ചരക്കുലോറിയുടെ അമിതവേഗത. ഓടി മാറാനുള്ള സമയം പോലും പ്രതീഷിന് ലഭിച്ചിരുന്നില്ല. ഞൊടിയിടയില്‍ മരണം സംഭവിച്ചു.

പാതിരിപ്പാലം ഗുളികന്‍തറ ക്ഷേത്രത്തിന് മുന്‍പില്‍ ദേശീയപാത 766ല്‍ നിയന്ത്രണം വിട്ട പാഞ്ഞെത്തിയ ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലും ഓട്ടോയിലും ഇടിച്ചാണ് ഓട്ടോ ഡ്രൈവറായ പ്രതീഷിനെ മരണം തട്ടിയെടുത്തത്. അടുത്ത വീട്ടിലെ വളര്‍ത്തു പൂച്ചയുടെ നഖവും രോമവും വെട്ടി വൃത്തിയാക്കുന്നതിനാണ് രാവിലെ പൂച്ചയെയുമെടുത്ത് ഇറങ്ങിയത്.

മകള്‍ ശിവപ്രിയയും തന്റെ പിതാവിനൊപ്പം കൂടി. യാത്രയ്ക്കിടെ പാതിരിപ്പാലം ക്ഷേത്രത്തില്‍ കയറുന്നതിനായി ഓട്ടോ നിര്‍ത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ചരക്കുമായി അമിത വേഗത്തിലെത്തിയ ലോറി കാറിനു പിന്നിലാണ് ആദ്യമിടിച്ചത്. കാറിനെ നിരക്കിയെത്തി ക്ഷേത്രത്തിന്റെ വേലിയോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്ന ലോട്ടറി കച്ചവടക്കാരന്‍ ഹുസൈനെ ഇടിച്ചു തെറിപ്പിച്ചു.

തുടര്‍ന്നാണ് ഓട്ടോയുടെ അകത്തിരുന്ന മകളുമായി പുറത്ത് നിന്നു സംസാരിക്കുകയായിരുന്ന പ്രതീഷിനെയും ഇടിച്ചിട്ടത്. പ്രതീഷ് ഇടിയുടെ ആഘാതത്തില്‍ ലോറിക്കടിയില്‍പെട്ടു. ഓട്ടോ റോഡിലേക്ക് ഉരുണ്ടു നീങ്ങിയതിനാല്‍ ശിവപ്രിയ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എന്നാല്‍ കണ്‍മുന്‍പില്‍ തന്റെ പിതാവിനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് ശിവപ്രിയ.

Other News in this category



4malayalees Recommends