അമ്പലമുക്കില്‍ യുവതിയുടെ കൊലപാതകം; പ്രതി കൊടും കുറ്റവാളി, മുമ്പ് കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും കൊന്നയാള്‍

അമ്പലമുക്കില്‍ യുവതിയുടെ കൊലപാതകം; പ്രതി കൊടും കുറ്റവാളി, മുമ്പ് കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും കൊന്നയാള്‍
അമ്പലമുക്കില്‍ സസ്യ നഴ്‌സറി ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തമിഴ്‌നാട്ടില്‍ കസ്റ്റംസ് ഓഫിസറെയും ഭാര്യയേയും കൊന്നയാള്‍. ഈ കേസില്‍ വിചാരണ തുടങ്ങുംമുന്‍പാണ് പ്രതി കേരളത്തിലെത്തിയത്. രാജേന്ദ്രന്‍ പേരൂര്‍ക്കടയിലെ ഹോട്ടലില്‍ ജോലിക്കെത്തിയത് ഒരുമാസം മുന്‍പാണ്. ചെടിക്കടയിലെ ജീവനക്കാരിയെ കൊന്നത് മോഷണശ്രമം എതിര്‍ത്തപ്പോഴെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയാണ് അമ്പലമുക്കില്‍ അലങ്കാര ചെടി വില്‍ക്കുന്ന കടയിലെ ജീവനക്കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നെടുമങ്ങാട് സ്വദേശി വിനീതയാണ് മരിച്ചത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു. അവധി ദിവസമായിരുന്നെങ്കിലും ചെടികള്‍ക്ക് വെള്ളം നനയാക്കാന്‍ എത്തിയതായിരുന്നു വിനീത. ഇവരെ 11 മണിവരെ സമീപവാസികള്‍ പുറത്ത് കണ്ടിരുന്നു. എന്നാല്‍ പിന്നീട് കടയില്‍ ചെടി വാങ്ങാനായി എത്തിയവര്‍ ആരേയും കാണാതായതോടെ ഉടമയെ ബന്ധപ്പെടുകയായിരുന്നു.

സംശയം തോന്നിയ ഉടമ മറ്റൊരു ജീവനക്കാരിയെ പറഞ്ഞയച്ചു. പരിശോധനയില്‍ കടയുടെ ഒരു ഇടുങ്ങിയ വശത്തായി വിനീതയുടെ മൃതദേഹം കണ്ടെത്തുതയായിരുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു.

യുവതിയുടെ കഴുത്തിലെ മാല കാണാതായിരുന്നു. മോഷണ ശ്രമമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയായിരുന്നു.

Other News in this category



4malayalees Recommends