യുക്രൈനിനെതിരെ വലിയ ആക്രമണം നടത്തുന്നതിന് വേണ്ട എല്ലാ സൈനിക സന്നാഹങ്ങളും റഷ്യയ്ക്കുണ്ടെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ; വലിയ ആക്രമണത്തിന് റഷ്യയ്ക്ക് സാധിക്കും ; അധിനിവേശത്തിന് സാധ്യതയെന്ന് വിലയിരുത്തല്‍

യുക്രൈനിനെതിരെ വലിയ ആക്രമണം നടത്തുന്നതിന് വേണ്ട എല്ലാ സൈനിക സന്നാഹങ്ങളും റഷ്യയ്ക്കുണ്ടെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ; വലിയ ആക്രമണത്തിന് റഷ്യയ്ക്ക് സാധിക്കും ; അധിനിവേശത്തിന് സാധ്യതയെന്ന് വിലയിരുത്തല്‍
യുക്രൈനിനെതിരെ വലിയ ആക്രമണം നടത്തുന്നതിന് വേണ്ട എല്ലാ സൈനിക സന്നാഹങ്ങളും റഷ്യയ്ക്കുണ്ടെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജീന്‍യെവ്‌സ് ലെ ഡ്രിയാന്‍. മോസ്‌കോ അതിര്‍ത്തിയില്‍ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചതിന് ശേഷം യുക്രൈനിനെതിരെ വലിയ ആക്രമണം നടത്താന്‍ റഷ്യയ്ക്ക് സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. യുക്രൈനില്‍ റഷ്യയുടെ അധിനിവേശത്തിന് സാധ്യതയുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അവര്‍ സുസജ്ജമാണെന്നായിരുന്നു ഫ്രാന്‍സ് വിദേശകാര്യ മന്ത്രിയുടെ മറുപടി. യുക്രൈനില്‍ റഷ്യ അധിനിവേഷം നടത്തിയാല്‍ മോസ്‌കോയില്‍ വന്‍ പ്രതിരോധം തീര്‍ക്കുമെന്ന് യുറോപ്യന്‍ യൂണിയനും സഖ്യ കക്ഷികളും മുന്നറിയിപ്പു നല്‍കി. റഷ്യയുടെ യുക്രൈന്‍ അധിനിവേഷം അടുത്തെത്തിയിരിക്കുന്നുവെന്ന് അമേരിക്ക വ്യക്തമാക്കി. അത്തരം ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടാല്‍ യുറോപ്യന്‍ യൂണിയനും സഖ്യകക്ഷികളും റഷ്യയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളുമായി മികച്ച നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന് വേണ്ട എല്ലാ സാഹചര്യവും നിലവിലുണ്ടെന്നും അത് സംഘര്‍ഷ സാധ്യതകളെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെ ബോധ്യപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം യുക്രൈനില്‍ നിന്ന് കൂടുതല്‍ രാജ്യങ്ങള്‍ പൗരന്മാരെ തിരികെ വിളിച്ചു.യുക്രൈന്‍ ആക്രമിക്കാന്‍ റഷ്യ തയ്യാറെടുക്കുന്നതിന്റെ തെളിവുകള്‍ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രംഗത്തെത്തിയിരുന്നു.എന്നാല്‍ യുക്രൈനെ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം. റഷ്യയുമായി അടിയന്തര ചര്‍ച്ച നടത്താന്‍ യുക്രൈന്‍ സര്‍ക്കാര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ജര്‍മനിയുടെ നേതൃത്വത്തില്‍ തിരക്കിട്ട നീക്കങ്ങളും ആരംഭിച്ചു.ഇതിനിടെ റഷ്യന്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ റഷ്യക്കാര്‍ തങ്ങളുടെ രാജ്യത്ത് കടക്കുന്നതിന് യുക്രൈന്‍ വിലക്ക് ഏര്‍പ്പെടുത്തി.

റഷ്യ ഏത് നിമിഷവും യുക്രൈന്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന യുഎസ് മുന്നറിയിപ്പിനെ തുടര്‍ന്ന് യുക്രൈനിലേക്കുള്ള വിമാനങ്ങള്‍ മിക്കതും റദ്ദാക്കി. റഷ്യ ഈ ആഴ്ചയില്‍ തന്നെ യുക്രൈനെ ആക്രമിക്കുമെന്നാണ് അമേരിക്കയും യുകെയും പറയുന്നത്. യുക്രൈന്‍ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ലെന്നും പാശ്ചാത്യമാധ്യമങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് റഷ്യയുടെ പ്രതികരണം.യുക്രൈന്‍ ആക്രമിക്കാന്‍ റഷ്യ തയ്യാറെടുക്കുന്നതിന്റെ തെളിവുകള്‍ കാണുന്നുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കി. യുക്രൈനുമായി യുദ്ധത്തിനില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും റഷ്യ സൈനിക സന്നാഹം വര്‍ധിപ്പിച്ചതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

Other News in this category



4malayalees Recommends