ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ പറ്റിയും യാതൊന്നും അറിയില്ല, ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പനീര്‍ സെല്‍വത്തിന്റെ മൊഴി

ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ പറ്റിയും യാതൊന്നും അറിയില്ല, ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പനീര്‍ സെല്‍വത്തിന്റെ മൊഴി
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച അന്വേഷണം അവസാന ഘട്ടത്തിലേക്ക്. പനീര്‍ ശല്‍വവും വികെ ശശികലയുടെ ബന്ധു ജെ ഇളവരശിയും അറുമുഖ സ്വാമി കമ്മീഷന് മുന്നില്‍ ഹാജരായി.

ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ പറ്റിയും യാതൊന്നും അറിയില്ലെന്ന് പനീര്‍ശെല്‍വം പറഞ്ഞു.

കമ്മിഷന്‍ മൂന്നര മണിക്കൂര്‍ ചേദ്യം ചെയ്തു 78 ഓളം ചോദ്യങ്ങളാണ് ചോദിച്ചത്. ചൊവ്വാഴ്ചയും അന്വേഷണം തുടരും. പ്രമേഹമുള്ളത് ഒഴിച്ച് ജയലളിതയുടെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് അറിയില്ല. ആരോഗ്യമന്ത്രിയായിരുന്ന സി വിജയ ഭാസ്‌കര്‍ നല്‍കിയ വിവരങ്ങളെ തനിക്കുള്ളൂവെന്നും പനീര്‍ശെല്‍വം പറഞ്ഞു.

അപ്പോളോ ആശുപത്രിയിലെ സിസിടിവി ക്യമറകള്‍ നീക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി. ജയലളിതയുടെ ചികിത്സ സംബന്ധിച്ച് തീരുമാനം ആരോഗ്യ മന്ത്രിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും ചേര്‍ന്നാണ് സ്വീകരിച്ചതെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി.

Other News in this category



4malayalees Recommends