അയാളുടെ ശ്വാസത്തില്‍ പോലും മദ്യത്തിന്റെ ഗന്ധമാണ്, ലൈംഗീക ബന്ധത്തിന് വിസമ്മതിച്ചതിനാല്‍ അടുത്ത ഇരയേയും തേടി പോയതാകും ; സബിന നെസ്സയുടെ കൊലപാതകത്തില്‍ പ്രതിയുടെ മുന്‍ഭാര്യയുടെ വെളിപ്പെടുത്തലിങ്ങനെ

അയാളുടെ ശ്വാസത്തില്‍ പോലും മദ്യത്തിന്റെ ഗന്ധമാണ്, ലൈംഗീക ബന്ധത്തിന് വിസമ്മതിച്ചതിനാല്‍ അടുത്ത ഇരയേയും തേടി പോയതാകും ; സബിന നെസ്സയുടെ കൊലപാതകത്തില്‍ പ്രതിയുടെ മുന്‍ഭാര്യയുടെ വെളിപ്പെടുത്തലിങ്ങനെ
സബിന നെസ്സയെന്ന യുവതിയുടെ കൊലപാതകം ഏവരേയും ഞെട്ടിച്ച സംഭവമാണ്. സ്ത്രീ സുരക്ഷയെ കുറിച്ച് ഊറ്റം കൊള്ളുന്നവര്‍ക്ക് ഞെട്ടലായിരുന്നു യുവതിയുടെ കൊലപാതകം. ഇപ്പോഴിതാ പ്രതിയായ കോസി സെലമാജിനെ കുറിച്ച് മുന്‍ ഭാര്യ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.

ലൊണേല ഘെര്‍ഘിസാന്‍ എന്ന 45 കാരി കിഴക്കന്‍ സസെക്‌സില്‍ താമസിച്ചിരുന്നത് സെലമാജിനൊപ്പമായിരുന്നു. ഇപ്പോള്‍ അവര്‍ റൊമേനിയയിലേക്ക് തിരിച്ചുപോയി. ഇരയായ സബിനയുടെ കുടുംബത്തോട് മനസ്സുകൊണ്ട് മാപ്പു ചോദിക്കുകയാണ് ഇവര്‍. സെലമാജ് ഇത്ര ക്രൂരമായ പ്രവര്‍ത്തി ചെയ്യുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ഇവര്‍ പറഞ്ഞു.


ആഴ്ചകള്‍ക്ക് മുമ്പ് തന്നെ സൈലമാജിന്റെ സ്വഭാവ രീതി വ്യത്യസ്തമായി കാണപ്പെട്ടെന്നാണ് ഘര്‍ഗിസാന്‍ പറയുന്നത്. ഫോണ്‍ എടുക്കാത്തതിന്റെ പേരില്‍ കിടക്കയില്‍ കിടത്തി കഴുത്തു ഞെരിച്ചു. അയാള്‍ക്കൊപ്പം താമസിക്കാന്‍ ഭയം തോന്നിയതിനാല്‍ മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയെന്ന് ഇവര്‍ പറയുന്നു.

സബിന കൊല്ലപ്പെട്ട ദിവസം നേരിട്ടു കണ്ടു. ഘര്‍ഘിസാന്‍ ജോലി ചെയ്തിരുന്ന ഈസ്റ്റ്‌ബേണിലെ ഗ്രാന്‍ഡ് ഹോട്ടലിലാണ് കണ്ടുമുട്ടിയത്. ഹോട്ടല്‍ കാര്‍ പാര്‍ക്കിങ്ങില്‍ വച്ച് ലൈംഗീക ബന്ധത്തിലേര്‍പ്പെടണമെന്ന് സെലാജ് ആവശ്യപ്പെട്ടു. ഇതിന് അവര്‍ വിസമ്മതിക്കുകയായിരുന്നു. കാറില്‍ വച്ച് മദ്യപിച്ചു. ശ്വസത്തില്‍ പോലും മദ്യത്തിന്റെ ഗന്ധമായിരുന്നു. താന്‍ ലൈംഗീക ബന്ധത്തിന് സമ്മതിക്കാത്തതിനാലാകും അടുത്ത ഇരയെ തേടി അയാള്‍ പോയതെന്നാണ് ഇവര്‍ പറയുന്നത്.

സമയം വൈകിയതിനാലാണ് സബിന പാര്‍ക്കിങിലൂടെ നടന്നത്. തലയ്ക്ക് അടിച്ച് ബോധരഹിതയാക്കി. അബോധാവസ്ഥയില്‍ ബലാത്സംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. സബിനയുടെ വീടിന്റെ പരിസരത്ത് തന്നെയാണ് ക്രൂരത സംഭവിച്ചത്.

Other News in this category



4malayalees Recommends