ബ്രിട്ടനില്‍ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയത് ഇരയുടെ കാമുകന്‍; കുടുംബത്തിലേക്ക് പരിചയപ്പെടുത്തി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കൊലപാതകം; 28-കാരന്‍ ഇരകളെ കുത്തിവീഴ്ത്തി; വീട് പൂട്ടിയതിനാല്‍ രക്ഷപ്പെടാനായില്ല

ബ്രിട്ടനില്‍ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയത് ഇരയുടെ കാമുകന്‍; കുടുംബത്തിലേക്ക് പരിചയപ്പെടുത്തി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കൊലപാതകം; 28-കാരന്‍ ഇരകളെ കുത്തിവീഴ്ത്തി; വീട് പൂട്ടിയതിനാല്‍ രക്ഷപ്പെടാനായില്ല

സൗത്ത് ലണ്ടനില്‍ നാലംഗ കുടുംബത്തെ കുത്തിക്കൊന്നത് ഇരകളില്‍ ഒരാളുടെ കാമുകനെന്ന് റിപ്പോര്‍ട്ട്. ഇയാളുടെ ചിത്രവും പുറത്തുവന്നു. അക്രമം നടക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ച് പോലീസ് ബലംപ്രയോഗിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് വീട്ടിനകത്ത് കുടുങ്ങിയ 28-കാരന്‍ ജോഷ്വ ജെറോം ജാക്വസിനെ പിടികൂടിയത്.


ഇയാളുടെ കാമുകി സമാന്ത ഡ്രുമണ്ട്‌സ്, അമ്മ താനിഷ ഒഫോറി അകുഫോ, മുത്തശ്ശി ഡോളെറ്റ് ഹില്‍, ഇവരുടെ പങ്കാളി ഡെന്റണ്‍ ബുര്‍ക്കെ എന്നിവരാണ് കുത്തേറ്റ് മരിച്ചത്. മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ ഓഫീസര്‍മാര്‍ പ്രതിയെ ടേസര്‍ ചെയ്യുകയായിരുന്നു.

അറസ്റ്റിലായി ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ആഴ്ചയാണ് ഇയാള്‍ സമാന്തയുടെ കുടുംബത്തെ പരിചയപ്പെടുന്നതെന്ന് ഒരു സുഹൃത്ത് വെളിപ്പെടുത്തി. ഏറെ കാലം സുഹൃത്തുക്കളായിരുന്ന ഇവര്‍ കുടുംബത്തെ പരിചയപ്പെടുത്തിയതിന് പിന്നാലെ കാര്യങ്ങള്‍ മാറിമറിഞ്ഞു, സുഹൃത്ത് പറയുന്നു.

Girlfriend Samantha Drummonds was killed in the suspected quadruple murder

എല്ലാവരെയും സ്‌നേഹത്തോടെ സ്വീകരിക്കുന്ന ഒരു കുടുംബത്തോടാണ് കാമുകന്‍ ഈ വിധത്തില്‍ പ്രതികരിച്ചതെന്ന് മറ്റൊരു സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. കുടുംബത്തിലെ എല്ലാവരും മരിച്ച അവസ്ഥയില്‍ കാര്യങ്ങളെ വേര്‍തിരിച്ചറിയാന്‍ പാടുപെടുന്ന നിലയിലാണ് താനിഷയുടെ ഭര്‍ത്താവ്.

വീട്ടില്‍ നിന്നുമുള്ള ബഹളം കേട്ടാണ് അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിച്ചത്. വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറിയെങ്കിലും ഇരകളെ രക്ഷിക്കാന്‍ പാരാമെഡിക്കുകള്‍ക്ക് സാധിച്ചില്ല. രാത്രിയില്‍ മുത്തശ്ശി വീട് പൂട്ടി താക്കോല്‍ കൈയില്‍ സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു, ഇതാണ് പ്രതിയെ വീട്ടില്‍ കുരുക്കിയത്.
Other News in this category



4malayalees Recommends