ഹോട്ടലില്‍ നിന്നിറങ്ങി വരുമ്പോള്‍ ഈ കുട്ടിയുടെ ബോഡി ലാംഗ്വേജ് നോക്കിയാല്‍ മതിയല്ലോ… ബന്ധം തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ റേപ്പ് ആണെന്ന് പറഞ്ഞാല്‍ എന്തു ചെയ്യും..? അധിക്ഷേപിച്ച് രാഹുല്‍ ഈശ്വര്‍

ഹോട്ടലില്‍ നിന്നിറങ്ങി വരുമ്പോള്‍ ഈ കുട്ടിയുടെ ബോഡി ലാംഗ്വേജ് നോക്കിയാല്‍ മതിയല്ലോ… ബന്ധം തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ റേപ്പ് ആണെന്ന് പറഞ്ഞാല്‍ എന്തു ചെയ്യും..? അധിക്ഷേപിച്ച് രാഹുല്‍ ഈശ്വര്‍
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയില്‍ പരാതിക്കാരിയെ അധിക്ഷേപിച്ച് രാഹുല്‍ ഈശ്വര്‍. പ്രമുഖ ചാനലില്‍ നടത്തിയ ചര്‍ച്ചയിലാണ് പരാതിക്കാരിയെ രാഹുല്‍ ഈശ്വര്‍ അധിക്ഷേപിച്ചത്. സമ്മതത്തോട് കൂടി നല്ല നിമിഷങ്ങള്‍ പങ്കുവെച്ചിട്ട് ഒടുക്കം എന്റെ സമ്മതമില്ലാതെയാണ് ബന്ധം നടന്നതെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു.

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് നിയമപ്രകാരം തെറ്റ് തന്നെയാണ്. അത് ശരിയായില്ലെന്ന് വിജയ് ബാബുവിനോട് തന്നെ പറഞ്ഞതാണ്. പക്ഷെ ആ തെറ്റ് കാരണം വിജയ് ബാബുവിന് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം ഇല്ലാതാക്കരുതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. സിസിടിവി ദൃശ്യങ്ങളില്‍ പരാതിക്കാരിയുടെ ശരീര ഭാഷ നോക്കിയാല്‍ ബലാത്സംഗത്തിനിരയായെന്ന് പറയില്ലെന്നും അദ്ദേഹം ആരോപിച്ചു.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍;

സിസിടിവികള്‍ തെളിവായിട്ടുണ്ടല്ലോ. ഹോട്ടലില്‍ നിന്നിറങ്ങി വരുമ്പോള്‍ ഈ കുട്ടിയുടെ ബോഡി ലാംഗ്വേജ് നോക്കിയാല്‍ മതിയല്ലോ. ഇവര്‍ തമ്മില്‍ വ്യക്തി ബന്ധം ഉണ്ടായിരുന്നു. അത് ഓപ്പണ്‍ ആയല്ലോ ഇപ്പോള്‍. ഇരുവരും തമ്മില്‍ ഒരു മാസത്തോളം ബന്ധമുണ്ടായി.

ഡിപ്രഷനിലാണെന്ന് പറഞ്ഞ് ആ കുട്ടി അങ്ങോട്ട് അപ്രോച്ച് ചെയ്തതാണ്. ആ ബന്ധം തുടങ്ങി ഒരു മാസം കഴിഞ്ഞ് അത് റേപ്പ് ആണെന്ന് പറഞ്ഞാല്‍ പുരുഷന് എന്ത് ചെയ്യാന്‍ പറ്റും. അറിയപ്പെടുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിലും മറ്റ് സ്ഥലങ്ങളിലും പോയി നല്ല നിമിഷങ്ങള്‍ പങ്ക് വെച്ചു.

Other News in this category



4malayalees Recommends