ചൈനയില്‍ നിന്നും കാമുകനെ കാണാതായെന്ന് യുവതിയുടെ പരാതി; ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അന്വേഷണം നടത്തിയപ്പോള്‍ സത്യം പുറത്തുവന്നു; കാമുകന്‍ മടങ്ങിയത് നോര്‍വിച്ചിലുള്ള ഭാര്യയുടെയും, മക്കളുടെയും അരികിലേക്ക്!

ചൈനയില്‍ നിന്നും കാമുകനെ കാണാതായെന്ന് യുവതിയുടെ പരാതി; ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അന്വേഷണം നടത്തിയപ്പോള്‍ സത്യം പുറത്തുവന്നു; കാമുകന്‍ മടങ്ങിയത് നോര്‍വിച്ചിലുള്ള ഭാര്യയുടെയും, മക്കളുടെയും അരികിലേക്ക്!

ജീവിതം ചില സര്‍പ്രൈസുകള്‍ കാത്തുവെയ്ക്കും. ആ സര്‍പ്രൈസുകള്‍ നേരിടാന്‍ പലപ്പോഴും മനുഷ്യന് ശേഷി ഉണ്ടായിക്കൊള്ളണമെന്നില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത സത്യങ്ങള്‍ കേള്‍ക്കുമ്പോള്‍ മനസ്സ് കൊണ്ട് വിശ്വസിക്കാന്‍ ഏറെ ബുദ്ധിമുട്ടും. കാണാതായ കാമുകനെ കണ്ടെത്താന്‍ ഫേസ്ബുക്ക് വഴി നടത്തിയ അന്വേഷണത്തില്‍ ഈ യുവതിക്കും നേരിടേണ്ടി വന്നത് അത്തരമൊരു വാര്‍ത്തയാണ്.


ചൈനയില്‍ തനിക്കൊപ്പം ഉണ്ടായിരുന്ന കാമുകനെ കാണാതായതോടെയാണ് ഇവര്‍ ഫേസ്ബുക്കിന്റെ സഹായം തേടിയത്. സ്വദേശമായ നോര്‍വിച്ചില്‍ ഇയാളെ കുറിച്ച് അന്വേഷണം നടത്താന്‍ പോസ്റ്റിട്ട യുവതിക്ക് ലഭിച്ച പുതിയ അറിവ് ഞെട്ടിക്കുന്നതായിരുന്നു. കാമുകന് ഇവിടെ ഭാര്യയും, മൂന്ന് കുട്ടികളും ഉണ്ടെന്ന വിവരമാണ് ഇവര്‍ക്ക് ലഭിച്ചത്.

യുഎസില്‍ ജനിച്ച റേച്ചല്‍ വാട്ടേഴ്‌സാണ് നോര്‍ഫോക്ക് സിറ്റിയില്‍ നിന്നുള്ള പോള്‍ മാഗീ നാട്ടില്‍ പോയ ശേഷം മടങ്ങിയെത്തിയിട്ടില്ലെന്ന് ഫേസ്ബുക്ക് പേജില്‍ അറിയിച്ചത്. അന്വേഷണം എന്തായാലും ഫലം കണ്ടു. യുകെയിലുള്ള പോളിന്റെ ഭാര്യയുടെ സുഹൃത്താണ് പോസ്റ്റിനോട് പ്രതികരിച്ചത്. 'അയാള്‍ക്ക് ഇവിടെ ഭാര്യയും, മക്കളുമുണ്ട്', സുഹൃത്ത് വെളിപ്പെടുത്തി.


ചൈനയിലെ ഷെന്‍സെനില്‍ ജോലിയ്ക്ക് പോയ 40-കാരനായ പോള്‍ മഹാമാരി കാലത്ത് ഇവിടെ കുടുങ്ങിയിരുന്നു. ഇതിനിടെയാണ് ഇയാള്‍ റേച്ചലുമായി ബന്ധം തുടങ്ങിയത്. സൗത്ത് കരോളിനയില്‍ നിന്നുള്ള റേച്ചല്‍ ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്നു. ഇപ്പോള്‍ ചൈനയിലാണ് ജോലി ചെയ്യുന്നത്.

കാമുകന്‍ യുകെയിലേക്ക് പോയി ആറാഴ്ച കഴിഞ്ഞും വിവരമില്ലാതെ വന്നതോടെയാണ് നോര്‍വിച്ച് കമ്മ്യൂണിറ്റി നോട്ടീസ് ബോര്‍ഡില്‍ റേച്ചല്‍ പോസ്റ്റിട്ടത്. കാമുകന്‍ പറ്റിച്ച് മുങ്ങിയതാണെന്ന് വ്യക്തമായതോടെ റേച്ചല്‍ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends