ബിസിനസിലുണ്ടായ നഷ്ടം നികത്താന്‍ മകളുടെ വായില്‍ കുങ്കുമവും മഞ്ഞളും നിറച്ച് ശ്വാസം മുട്ടിച്ചു കൊന്ന് പിതാവ്

ബിസിനസിലുണ്ടായ നഷ്ടം നികത്താന്‍ മകളുടെ വായില്‍ കുങ്കുമവും മഞ്ഞളും നിറച്ച് ശ്വാസം മുട്ടിച്ചു കൊന്ന് പിതാവ്
ബിസിനസിലുണ്ടായ നഷ്ടം നികത്താന്‍ പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്നതിനിടെ മകളുടെ വായില്‍ കുങ്കുമവും മഞ്ഞളും നിറച്ച് ശ്വാസം മുട്ടിച്ചു കൊന്ന് പിതാവ്. നാലു വയസുകാരി പൂണര്‍വികയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് കാനത് വേണുഗോപാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര പ്രദേശിലെ നെല്ലൂര്‍ ജില്ലയിലാണ് സംഭവം. പൈശാചിക ദോഷം മാറാനെന്ന പേരിലാണ് പൂജ ചെയ്തത്. ഇയാള്‍ക്കൊപ്പം ഭാര്യയും മക്കളുമുണ്ടായിരുന്നു. പൂജക്കിടെ കാന്ത വേണുഗോപാല്‍ മക്കളെ വിളിച്ചു അവരുടെ മേല്‍ മഞ്ഞള്‍ വെള്ളം കുടഞ്ഞു. ഇതിനിടെ പെട്ടെന്ന് ഒരു മകളുടെ വായിലേക്ക് കുങ്കുമവും മഞ്ഞളും കൂടി കുത്തിനിറച്ച് അതു വിഴുങ്ങാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ശ്വാസം കിട്ടാതെ മകള്‍ നിലവിളിച്ചു തുടങ്ങി. ഇതോടെ ഇയാള്‍ മകളുടെ കഴുത്തില്‍ ഞെരുക്കിപിടിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി ബോധരഹിതയാകുകയായിരുന്നു.

മകളെ ഉടന്‍ അമ്മ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് മികച്ച ചികിത്സയ്ക്കായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Other News in this category



4malayalees Recommends