പാലക്കാട് കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാക്കള്‍ മരിച്ച കേസ് ; ഡ്രൈവര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തല്‍

പാലക്കാട് കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാക്കള്‍ മരിച്ച കേസ് ; ഡ്രൈവര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തല്‍
പാലക്കാട് കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാക്കള്‍ മരിച്ച കേസില്‍ ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തല്‍. അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ ഡ്രൈവര്‍ ഔസേപ്പിനെതിരെ മനപ്പൂര്‍വമായ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. കുഴല്‍മന്ദം ദേശീയപാതയില്‍ ഫെബ്രുവരി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ട് യുവാക്കളാണ് അപകടത്തില്‍ മരിച്ചത്. 304 എ ചുമത്തി കേസെടുത്ത ഔസേപ്പിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

ഇയാളെ ജാമ്യത്തില്‍ വിട്ടതിനെ തുടര്‍ന്ന് മരിച്ച യുവാക്കളുടെ കുടുംബം രംഗത്തെത്തിയിരുന്നു. തുടരന്വേഷണം വേണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. മൂന്ന് ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴിയുടെയും സംഭവ സ്ഥലത്ത് നിന്നും ലഭിച്ച വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഡ്രൈവര്‍ക്കെതിരെ ഐപിസി 304 വകുപ്പ് ചുമത്തി കേസെടുത്തത്.

പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പീച്ചി സ്വദേശിയായ ബസ് ഡ്രൈവര്‍ ഔസേപ്പ് നിലവില്‍ സസ്പന്‍ഷനിലാണ്. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു.

Other News in this category



4malayalees Recommends