കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ ബലാത്സംഗ പരാതി ; ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് 26 കാരി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ ബലാത്സംഗ പരാതി ; ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് 26 കാരി
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ ബലാത്സംഗ പരാതി. പേഴ്‌സണല്‍ സെക്രട്ടറി പിപി മാധവനെതിരെയാണ് ഡല്‍ഹി ഉത്തംനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജൂണ്‍ 25നാണ് പിപി മാധവനെതിരെ പരാതിയുമായി ഇരുപത്തിയാറുകാരിയായ യുവതി പൊലീസിനെ സമീപിച്ചത്.

യുവതിയുടെ ബലാത്സംഗ പരാതിയില്‍ ഡല്‍ഹി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. വര്‍ഷങ്ങളായി സോണിയാ ഗാന്ധിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയാണ് മാധവന്‍.

ഐ.സി.സി ആസ്ഥാനത്തെ ജീവനക്കാരനായിരുന്ന ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് യുവതി ജോലി തേടി പി പി മാധവനെ സമീപിച്ചത്. പിന്നാലെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പി പി മാധവന്‍ പറഞ്ഞതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നും ഇക്കാര്യം പുറത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നല്‍കിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇരയുടെ ആരോപണങ്ങളില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് ഡിസിപി എം ഹര്‍ഷ വര്‍ദ്ധന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വ്യാജപരാതിയിലാണ് തനിക്കെതിരെ കേസെടുത്തതെന്നും പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പിപി മാധവന്‍ പറഞ്ഞു.

Other News in this category



4malayalees Recommends