അര്‍പ്പിത മുഖര്‍ജിയുടെ ഫ്‌ളാറ്റില്‍ വീണ്ടും റെയ്ഡ്; 15 കോടിയിലേറെ പിടിച്ചെടുത്തു

അര്‍പ്പിത മുഖര്‍ജിയുടെ ഫ്‌ളാറ്റില്‍ വീണ്ടും റെയ്ഡ്; 15 കോടിയിലേറെ പിടിച്ചെടുത്തു

അധ്യാപക നിയമന കുംഭകോണ കേസില്‍ അറസ്റ്റിലായ പശ്ചിമബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ ഫ്‌ളാറ്റില്‍ വീണ്ടും ഇഡി റെയ്ഡ്. 15 കോടിയിലധികം രൂപയും സ്വര്‍ണക്കട്ടികളും ആഭരണങ്ങളും പിടിച്ചെടുത്തു. ബെല്‍ഘാരിയയിലെ ഫ്‌ളാറ്റിലാണ് പരിശോധന നടന്നത്.


നേരത്തെ അര്‍പ്പിതയുടെ മറ്റൊരു ഫ്‌ളാറ്റിലും റെയ്ഡ് നടന്നിരുന്നു. ടോളിഗഞ്ചിലെ ഫ്‌ളാറ്റിലായിരുന്നു റെയ്ഡ്. ഇവിടെ നിന്ന് 21.9 കോടിരൂപയും 76 ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത ആഭരണങ്ങളും വിദേശനാണ്യങ്ങളും കണ്ടെത്തിയിരുന്നു. ഇത് തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

തന്റെ വീട് പണം സൂക്ഷിക്കാനുള്ള മിനി ബാങ്കായി പാര്‍ഥ ചാറ്റര്‍ജി ഉപയോഗിച്ചിരുന്നുവെന്ന് അര്‍പ്പിത അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. മന്ത്രിയും അദ്ദേഹത്തിന്റെ ആളുകളും മാത്രമാണ് പണം സൂക്ഷിച്ചിരുന്ന മുറിയില്‍ പ്രവേശിച്ചിരുന്നത്. എല്ലാ ആഴ്ചയിലും അല്ലെങ്കില്‍ 10 ദിവസം കൂടുമ്പോഴെങ്കിലും മന്ത്രി തന്റെ വീട് സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.

Other News in this category



4malayalees Recommends