ഭക്ഷണം വിളമ്പാന്‍ വൈകി ; അടുത്ത ആഴ്ച വിവാഹിതയാകേണ്ടിയിരുന്ന മകളെ പിതാവ് കഴുത്തറുത്ത് കൊന്നു

ഭക്ഷണം വിളമ്പാന്‍ വൈകി ; അടുത്ത ആഴ്ച വിവാഹിതയാകേണ്ടിയിരുന്ന മകളെ പിതാവ് കഴുത്തറുത്ത് കൊന്നു
മകളെ പിതാവ് ബ്ലെയ്ഡ് കൊണ്ട് കഴുത്തറുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 21 വയസ്സുള്ള രേഷ്മയാണ് പിതാവ് മുഹ്മ്മദ് ഫരിയാദി(55) ന്റെ ആക്രമണത്തില്‍ മരിച്ചത്. സെപ്റ്റംബര്‍ നാലിന് യുവതിയുടെ വിവാഹം നടക്കാനിരിക്കെയാണ് ഈ ദാരുണ സംഭവം

ഭക്ഷണം വിളമ്പാന്‍ വൈകിയതാണ് കൊലപാതകത്തിനും പ്രേരണയായതെന്നു പൊലീസ് പറയുന്നു. ഭക്ഷണം വിളമ്പാന്‍ വൈകുന്നത് പിതാവ് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. വാക്കുതര്‍ക്കത്തിനു പിന്നാലെ മൂര്‍ച്ചയേറിയ ബ്ലേഡ് ഉപയോഗിച്ച് ഇയാള്‍ മകളെ ആക്രമിക്കുകയായിരുന്നു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. രേഷ്മയെ കൂടാതെ ഇയാള്‍ക്ക് അഞ്ച് മക്കള്‍ കൂടിയുണ്ട്.



Other News in this category



4malayalees Recommends