കഴുത്ത് ഞെരിച്ച ശേഷം മരണം ഉറപ്പാക്കാന്‍ വിളക്കു കൊണ്ടു കുത്തി തലയ്ക്കടിച്ചു ; ഫാനില്‍ കെട്ടി തൂക്കാനും ശ്രമം ; നവ വധുവിന്റെ കൊലപാതകം ആസൂത്രിതം

കഴുത്ത് ഞെരിച്ച ശേഷം മരണം ഉറപ്പാക്കാന്‍ വിളക്കു കൊണ്ടു കുത്തി തലയ്ക്കടിച്ചു ; ഫാനില്‍ കെട്ടി തൂക്കാനും ശ്രമം ; നവ വധുവിന്റെ കൊലപാതകം ആസൂത്രിതം
വര്‍ക്കലയിലെ നവ വധുവിന്റെ കൊലപാതകം ആസൂത്രിതം. ആലപ്പുഴ തത്തംപ്പള്ളി സ്വദേശി നിഖിതയെ ഭര്‍ത്താവ് അനീഷ് മൂന്ന് പ്രാവശ്യം കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പോലീസ് വെളിപ്പെടുത്തി. പ്രതി അനീഷ് ആദ്യം കഴുത്ത് ഞെരിച്ച ശേഷം മരണം ഉറപ്പാക്കാന്‍ വിളക്ക് കൊണ്ട് കുത്തുകയും തലക്കടിക്കുകയുമായിരുന്നു.

മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍ കണ്ടെത്തി. അതിന് ശേഷം ശേഷം ഫാനില്‍ കെട്ടി തൂക്കാനും പ്രതി ശ്രമം നടത്തി. പുലര്‍ച്ചെ അനീഷും നിഖിതയും കിടന്ന മുറിയില്‍ വലിയ വഴക്കും ബഹളവും നടക്കുന്നത് കേട്ട് അനീഷിന്റെ അച്ഛനും അമ്മയും അനിയനും കമ്പിപ്പാരയ്ക്ക് മുറി കുത്തിപൊളിച്ചു അകത്തു കയറിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിഖിതയെ കണ്ടത്.

നിഖിതയുടെ വീട്ടില്‍ നിന്ന് കൊണ്ട് വന്ന നിലവിളക്ക് ഉപയോഗിച്ചാണ് അനീഷ് ആക്രമിച്ചത്. ജൂലൈ 8 നാണ് ഇരുവരും വിവാഹിതരായത്. കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു. വിവാഹശേഷം ഇവര്‍ ഒരുമിച്ചു വിദേശത്ത് പോവുകയും 10 ദിവസം മുന്‍പ് അനീഷ് കാല് വേദന സഹിക്കവയ്യാതെ ചികിത്സയ്ക്കായി നാട്ടില്‍ വരികയുമായിരുന്നു.

അനീഷ് സംശയരോഗം ഉള്ള ആളായിരുന്നെന്നും മുറിക്കുള്ളില്‍ കയറിയ മാതാപിതാക്കളോടും അനീഷ് പ്രകോപനപരമായി പെരുമാറി. ശേഷം, പൊലീസ് എത്തി നിഖിതയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യയോടുള്ള അനീഷിന്റെ സംശയമാണ് ക്രൂരമായ കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അനീഷ് നിലവില്‍ പോലീസ് കസ്റ്റഡിയില്‍ ആണ്.

Other News in this category



4malayalees Recommends