നഴ്‌സ് ലൂസി ലെറ്റ്ബിയുടെ 'കുട്ടിത്തമുള്ള' ചിരി കൊലപാതകിയുടെ മറയോ? താന്‍ പിശാചെന്നും, കൊന്നെന്നും, മനഃപ്പൂര്‍വ്വമെന്നും എഴുതിയ കുറിപ്പുകള്‍ കോടതിയില്‍; കൊല്ലപ്പെട്ട 7 കുഞ്ഞുങ്ങളുടെ മൃതദേഹത്തിന്റെ ഫോട്ടോയെടുത്തു

നഴ്‌സ് ലൂസി ലെറ്റ്ബിയുടെ 'കുട്ടിത്തമുള്ള' ചിരി കൊലപാതകിയുടെ മറയോ?  താന്‍ പിശാചെന്നും, കൊന്നെന്നും, മനഃപ്പൂര്‍വ്വമെന്നും എഴുതിയ കുറിപ്പുകള്‍ കോടതിയില്‍; കൊല്ലപ്പെട്ട 7 കുഞ്ഞുങ്ങളുടെ മൃതദേഹത്തിന്റെ ഫോട്ടോയെടുത്തു

ഏഴ് കുഞ്ഞുങ്ങളെ കൊന്നതായി ആരോപണം നേരിടുന്ന നഴ്‌സ് കുറ്റസമ്മത കുറിപ്പുകള്‍ എഴുതിവെച്ചിരുന്നതായി കോടതി വിചാരണയില്‍ വ്യക്തമാക്കി. 'ഞാന്‍ പിശാചാണ്, ഞാനാണ് ഇത് ചെയ്തത്' എന്നിങ്ങനെയാണ് 32-കാരി ലൂസി ലെറ്റ്ബി എഴുതിയതെന്നാണ് ആരോപണം.


ലൂസി എഴുതി പച്ച പോസ്റ്റ്-ഇന്‍ ജഡ്ജിമാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. 'എനിക്ക് ജീവിക്കാന്‍ യോഗ്യതയില്ല. ഞാന്‍ അവരെ കൊന്നത് മനഃപ്പൂര്‍വ്വമാണ്, ഞാന്‍ നല്ലവളല്ലാത്തതാണ് കാരണം', നഴ്‌സ് കുറിപ്പുകളില്‍ പറയുന്നു.

താനൊരു പിശാച് പിടിച്ച വ്യക്തിയാണെന്നും, താനാണ് ഇത് ചെയ്തതെന്നും കുറിപ്പുകളില്‍ പറയുന്നുണ്ട്. താന്‍ കൊന്ന രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ഇവര്‍ പകര്‍ത്തിയെന്നും കോടതിയില്‍ വെളിവായി.

ഒരു കോട്ടില്‍ രണ്ട് കുഞ്ഞുങ്ങളെ ഒരുമിച്ച് കിടത്തിയാണ് ചിത്രമെടുത്തത്. ചെഷയറിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്നാണ് ലെറ്റ്ബി നേരിടുന്ന കേസ്.

ചൈല്‍ഡ് പി എന്നുവിളിക്കുന്ന കുഞ്ഞിന്റെ മരണം സംഭവിക്കുമെന്ന കാര്യം ഒരു ഡോക്ടറോട് നഴ്‌സ് ലൂസി നേരത്തെ പറഞ്ഞിരുന്നു. രക്ഷപ്പെടുമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും നഴ്‌സ് പറഞ്ഞത് പോലെ സംഭവിച്ചു. എന്നാല്‍ കുഞ്ഞിന്റെ മരണം വയറിലേക്ക് വായു കുത്തിവെച്ചത് കൊണ്ടായിരുന്നുവെന്ന് വിദഗ്ധ റിവ്യൂ കണ്ടെത്തിയിരുന്നു.
Other News in this category



4malayalees Recommends