രാഷ്ട്രീയം വിട്ട് സെലിബ്രിറ്റിയായി നടക്കുന്നതാണ് നല്ലത്! റിയാലിറ്റി ഷോ മുന്‍ ഹെല്‍ത്ത് സെക്രട്ടറിയുടെ രാഷ്ട്രീയ ജീവിതത്തിന് തിരിച്ചടിയാകുമോ? ഇനിയൊരിക്കലും ഹാന്‍കോകിന് വോട്ട് ചെയ്യില്ലെന്ന് വോട്ടര്‍മാര്‍

രാഷ്ട്രീയം വിട്ട് സെലിബ്രിറ്റിയായി നടക്കുന്നതാണ് നല്ലത്! റിയാലിറ്റി ഷോ മുന്‍ ഹെല്‍ത്ത് സെക്രട്ടറിയുടെ രാഷ്ട്രീയ ജീവിതത്തിന് തിരിച്ചടിയാകുമോ? ഇനിയൊരിക്കലും ഹാന്‍കോകിന് വോട്ട് ചെയ്യില്ലെന്ന് വോട്ടര്‍മാര്‍

ഐ ആം എ സെലിബ്രിറ്റി റിയാലിറ്റി ഷോയില്‍ മുന്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പങ്കെടുത്തത് ആളുകളെ ഞെട്ടിച്ചിരുന്നു. ഈ ഞെട്ടലില്‍ നിന്നും മുക്തമാകാത്തത് ഇദ്ദേഹത്തിന്റെ മണ്ഡലത്തിലുള്ള ജനങ്ങളാണ്. ഇനിയൊരിക്കവും ഈ എംപിക്ക് വോട്ട് ചെയ്യില്ലെന്നാണ് ഒരു വിഭാഗം വോട്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്.


കാമുകി ജിനാ കൊളഡാംഗെലോയ്‌ക്കൊപ്പം ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് ഹാന്‍കോകിന് ഹെല്‍ത്ത് സെക്രട്ടറി പദം രാജിവെയ്‌ക്കേണ്ടി വന്നത്. സഫോക്ക് ന്യൂമാര്‍ക്കറ്റിലെ വോട്ടര്‍മാര്‍ ഇപ്പോള്‍ ഹാന്‍കോകിന്റെ ടിവി രംഗപ്രവേശനത്തില്‍ നിരാശരാണ്.

'കാട്ടില്‍ പോയി രസിക്കുന്ന സമയത്ത് ഉത്തരവാദിത്വപ്പെട്ട ജോലി ചെയ്യുകയാണ് വേണ്ടിയിരുന്നത്. മാറ്റിനാണ് വോട്ട് ചെയ്തത്. പക്ഷെ ഇനി വോട്ട് ചെയ്യുമോയെന്ന് സംശയമാണ്', 70-കാരനായ പോള്‍ ഹോഡ്ജ്കിന്‍സ് പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാറ്റ് ഹാന്‍കോകിന് വോട്ട് ചെയ്ത പലരും ഈ അഭിപ്രായം പങ്കുവെച്ചു. എന്നാല്‍ ഇതിന് കാരണം റിയാലിറ്റി ഷോ മാത്രമല്ലെന്നതാണ് വസ്തുത. പ്രണയബന്ധവും, മന്ത്രിയെന്ന നിലയിലെ പ്രകടനവും വിലയിരുത്തിലാണ് ഇനി വോട്ട് ചെയ്യില്ലെന്ന നിലപാടിലേക്ക് ജനങ്ങള്‍ എത്തുന്നത്.

ന്യൂമാര്‍ക്കറ്റിലും, സമീപ ടൗണുകളിലും മെച്ചപ്പെടുത്തേണ്ട പല കാര്യങ്ങളും ഉള്ളപ്പോള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്തത് ശരിയായില്ലെന്നാണ് വോട്ടര്‍മാരുടെ നിലപാട്. അതേസമയം ഈ അഭിപ്രായം പറഞ്ഞവരെല്ലാം മുതിര്‍ന്നവരാണെന്നതാണ് മറ്റൊരു വിഷയം.

ഐ ആം എ സെലിബ്രിറ്റിയില്‍ പങ്കെടുത്തത് യുവാക്കളുമായി ബന്ധം സ്ഥാപിക്കാനാണെന്ന് ഹാന്‍കോക് വ്യക്തമാക്കിയിരുന്നു. പ്രണയബന്ധം പോലുള്ള വിഷയങ്ങളില്‍ യുവാക്കള്‍ക്ക് വ്യത്യസ്ത മനസ്സാകുമെന്ന് തിരിച്ചറിഞ്ഞാണ് ഈ നീക്കമെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

Other News in this category



4malayalees Recommends