'ഞാനും മനുഷ്യനാണ്'! സഹായിയെ പ്രണയിച്ച രഹസ്യം കുടുംബത്തോട് വെളിപ്പെടുത്തിയത് വേദനയോടെ; ക്യാബിനറ്റ് പദവി നഷ്ടമായ സംഭവങ്ങള്‍ വിവരിച്ച് മാറ്റ് ഹാന്‍കോക്; തിരിച്ചടികള്‍ ഉണ്ടാകുമെന്ന് ഉറപ്പിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു

'ഞാനും മനുഷ്യനാണ്'! സഹായിയെ പ്രണയിച്ച രഹസ്യം കുടുംബത്തോട് വെളിപ്പെടുത്തിയത് വേദനയോടെ; ക്യാബിനറ്റ് പദവി നഷ്ടമായ സംഭവങ്ങള്‍ വിവരിച്ച് മാറ്റ് ഹാന്‍കോക്; തിരിച്ചടികള്‍ ഉണ്ടാകുമെന്ന് ഉറപ്പിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു

ജിനാ കൊളഡാംഗെലോയുമായുള്ള രഹസ്യബന്ധത്തിനിടെ കോവിഡ് നിയമങ്ങള്‍ ലംഘിച്ച സംഭവത്തില്‍ മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് മാറ്റ് ഹാന്‍കോക്. 'താനും മനുഷ്യനാണ്' എന്നാണ് മുന്‍ ഹെല്‍ത്ത് സെക്രട്ടറി ഉന്നയിക്കുന്ന ന്യായീകരണം. ക്യാബിനറ്റ് പദവി ഉപേക്ഷിച്ച് ഇറങ്ങേണ്ട അവസ്ഥ സൃഷ്ടിച്ച സംഭവത്തെ കുറിച്ചാണ് ഹാന്‍കോക് മനസ്സ് തുറന്നത്.


പ്രണയബന്ധം പുറത്തായ ശേഷമുള്ള 18 മാസങ്ങള്‍ താനും, ജിനയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള അവസ്ഥകളിലൂടെയാണ് കടന്നുപോയതെന്നും ഹാന്‍കോക് വ്യക്തമാക്കി. ഐ ആം എ സെലിബ്രിറ്റിയില്‍ പ്രത്യക്ഷപ്പെട്ട ശേഷം മെയിലിനോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍.

'ഭയാനകമായ അവസ്ഥയായിരുന്നു അത്. പ്രത്യേകിച്ച് ജിനയ്ക്ക്. മലം തലയില്‍ കോരി ഒഴിച്ച അവസ്ഥയിലായിരുന്നു എനിക്ക്', ഹാന്‍കോക് പറഞ്ഞു. യുകെ കോവിഡിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുമ്പോള്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയ ഘട്ടത്തില്‍ ഹാന്‍കോകിന്റെ ഓഫീസില്‍ വെച്ച് ജിനയെ ചുംബിക്കുന്ന ദൃശ്യങ്ങളാണ് സണ്‍ പുറത്തുവിട്ടത്.

ആ സമയത്ത് തന്റെ രാഷ്ട്രീയ അവലോകനം മോശമായിരുന്നുവെന്ന് ഹാന്‍കോക് സമ്മതിക്കുന്നു. അതേസമയം സഹായിയുമായി ആഴത്തില്‍ പ്രണയത്തിലുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതലാണ് കാര്യങ്ങള്‍ പ്രണയത്തിലേക്ക് വഴിമാറിയത്. എന്നാല്‍ തൊട്ടടുത്ത മാസം വരെ ശാരീരിക ബന്ധം ഉണ്ടായില്ലെന്നും ഹെല്‍ത്ത് സെക്രട്ടറി അവകാശപ്പെട്ടു.

ആറാഴ്ചയോടെ പ്രത്യാഘാതങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്ത ശേഷമാണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. ബന്ധം പരസ്യമാകുമെന്ന് തിരിച്ചറിഞ്ഞതോടെ ബോറിസ് ജോണ്‍സനെ വിവരം അറിയിച്ച താന്‍ വീട്ടിലെത്തി കുടുംബത്തോട് കാര്യം പറയുകയും ചെയ്‌തെന്ന് എംപി വ്യക്തമാക്കുന്നു.
Other News in this category



4malayalees Recommends